Skip to main content

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാർ മോദിയുടെ പാർടിയായ ബിജെപിയാണ്

നോട്ട് നിരോധിച്ചത് കള്ളപ്പണം ഇല്ലാതാക്കാനാണെന്ന് മോദി. എന്നാൽ ഇപ്പോൾ ഒരു കാര്യം വ്യക്തമായി. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാർ മോദിയുടെ പാർടിയായ ബിജെപിയാണ്. എതിരാളികളായ മറ്റു ബൂർഷ്വാ പാർടിക്കാരുടെ കൈയിലുള്ള പണം തൂത്തുമാറ്റാനും കള്ളപ്പണം തങ്ങളുടേതു മാത്രമാക്കുമായിരുന്നു നോട്ട് നിരോധനം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടി ബിജെപി വിതരണം ചെയ്ത 41.4 കോടി രൂപയുടെ കള്ളപ്പണം ഏത് ദിവസം? എവിടെ നിന്നെല്ലാം കൊണ്ടുവന്നു? ഏത് ദിവസം? ആ തുക ആർക്കെല്ലാം നൽകി? എന്നതിന്റെ കൃത്യമായ കണക്ക് കേരളാ പൊലീസ് കേന്ദ്ര സർക്കാരിനെ 2023-ൽ അറിയിച്ചു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇഡി, ആദായനികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരാരും ഒരു നടപടിയും എടുക്കാൻ തയ്യാറായില്ല.
എന്നാൽ ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ കൃത്യമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. കെ. സുരേന്ദ്രനെതിരെ കൃത്യമായ മൊഴിയുണ്ട്. കേസ് പുരന്വേഷിക്കും, ബിജെപി നേതാക്കൾ വെള്ളം കുടിക്കും. എന്നാൽ പ്രതിപക്ഷനേതാവിന് ബിജെപിയെക്കുറിച്ച് ഒന്നും ആക്ഷേപിക്കാനില്ല. കുഴൽപ്പണക്കാരെ രക്ഷിക്കുന്ന കേന്ദ്രത്തെക്കുറിച്ച് ഒന്നും പറയാനില്ല. അദ്ദേഹത്തിനാകെ പറയാനുള്ള സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നു മാത്രമാണ്.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.