Skip to main content

ബിജെപി ചാക്കുകണക്കിന്‌ പണം കേരളത്തിൽ എത്തിച്ചെന്ന വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണം

തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന വ്യാജേന, ബിജെപി ചാക്കുകണക്കിന്‌ പണം കേരളത്തിൽ എത്തിച്ചുവെന്ന‌ ബിജെപി യുടെ മുൻ പാർടി ഓഫീസ്‌ സെക്രട്ടറി നടത്തിയ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. കൊടകര കുഴൽപ്പണ കേസുമായി ബന്ധിപ്പിച്ചാണ് ഈ വെളിപ്പെടുത്തൽ എന്നത് ഏറെ ഗൗരവമുള്ളതാണ്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പും അതിന് തൊട്ടുമുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുക ലക്ഷ്യമിട്ടയിരുന്നു ബിജെപി കള്ളപ്പണം ഇറക്കിയത്‌. കേസിൽ പൊലീസ്‌ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതാണ്‌. വിചാരണ തുടങ്ങാൻ പോകുന്നതേയുള്ളു. ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ. മാത്രമല്ല ഇഡി, ആദായനികുതി വകുപ്പ്‌ എന്നിവർക്കെല്ലാം വിശദമായ റിപ്പോർട്ടും പൊലീസ് നൽകിയിരുന്നു. 53.4 കോടിയുടെ ഹവാല ഇടപാട്‌ നടന്നിട്ടുണ്ടെന്നാണ്‌ അന്ന്‌ കണ്ടത്‌. കുഴൽപണം പണം തട്ടിയ പ്രതികളെ അറസ്‌റ്റ്‌ ചെയ്ത പൊലീസ്‌ അന്ന്‌ ബിജെപി നേതാക്കളേയും ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണ കേസ്‌ ആയതിനാൽ ഇഡിയാണ്‌ അന്വേഷിക്കേണ്ടത്. പണം എവിടെ നിന്ന് വന്നു, ആർക്ക് വന്നു തുടങ്ങി വിവരങ്ങൾ പുറത്തുവരണം. എന്നാൽ, പ്രതികൾ ബിജെപി ക്കാർ ആയതിനാൽ കേന്ദ്ര ഏജൻസികൾ അന്ന് ഒളിച്ചുകളിച്ചു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി എങ്ങിനെയൊക്കെയാണ്‌ അധികാരം പിടിച്ചടക്കുന്നത്‌ എന്നതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഭരണത്തിലെത്താൻ ഒരു സാധ്യതയും ഇല്ലാത്ത സംസ്ഥാനമായ കേരളത്തിൽ കോടാനുകോടി കള്ളപ്പണം ഇറക്കിയ സംഭവം. ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി യുടെ ഈ കളികൾ ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌.

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സർക്കാരുകളെ കേന്ദ്ര ഏജൻസികൾ എപ്രകാരമെല്ലാം വേട്ടയാടുന്നുവെന്നതിന്‌ നിരവധി ഉദാഹരണങ്ങൾ ഉണ്ട്‌. കേരളം തന്നെ അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ്‌. കോടതികൾ ഇടപെട്ടാണ്‌ പല അനാവശ്യ അന്വേഷണങ്ങളും തടഞ്ഞത്‌. അതേസമയം, പരസ്യമായി കുഴൽപ്പണം കടത്തിയതടക്കം ബിജെപിക്കാർ പ്രതികളായ കേസുകൾ ഇവർ കണ്ടില്ലെന്ന്‌ നടിച്ചു. ഇപ്പോൾ ബിജെപി നേതാവ്‌ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. ബിജെപി കൊണ്ടുവന്ന‌ കള്ളപ്പണത്തിന്റെ കണക്ക്‌ ആർക്കും പറയാനാകാത്ത സ്ഥിതിയാണ്‌. വെളിപ്പെടുത്തിയ ആളെയടക്കം ചോദ്യം ചെയ്ത്‌ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂ.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.