Skip to main content

യുഡിഎഫ് വർഗീയശക്തികൾക്ക് ആളെക്കൂട്ടുന്നു, എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടൽ വർഗീയ സംഘർഷം ഇല്ലാതാക്കി

വർഗീയ ശക്തികൾക്ക് ആളെ കൂട്ടാൻ യുഡിഎഫ് സഹായം ചെയ്യരുത്. വർഗീയ സംഘർഷം തടയാൻ സർക്കാർ ശക്തമായി ഇടപെടും. അതിൽ ആരുടെയും പ്രയാസം വകവയ്ക്കില്ല. മതനിരപേക്ഷതയെ തകർത്ത് വർഗീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് താൽക്കാലിക ലാഭത്തിനായി സ്വന്തം പാർടിയെ ബലി കൊടുക്കുകയാണ്. കോൺഗ്രസും ബിജെപിയും തമ്മിൽ സർവത്ര ഡീലാണെന്നാണ് അതിനകത്തുള്ളവർതന്നെ പുറത്തുവന്ന് പറയുന്നത്. പ്രധാനപ്പെട്ട പലർക്കും അതിൽ പങ്കുണ്ടെന്നാണ് വെളിപ്പെടുത്തൽ.

ആർഎസ്എസുമായി കൂട്ടുചേരാൻ മടിയില്ലാത്ത കോൺഗ്രസ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ ചേർക്കുന്നു. ആർഎസ്എസുമായും സംഘപരിവാറുമായും ബന്ധമുണ്ടാക്കാൻ കോൺഗ്രസ് ഒരുകാലത്തും മടിച്ചിട്ടില്ല. കോൺഗ്രസ്–ജനസംഘം ഡീലിന്റെ തുടർച്ചയാണിന്ന്. 1960ൽ പട്ടാമ്പിയിലെ തെരഞ്ഞെടുപ്പിൽ ആരംഭിച്ചതാണത്‌. ഇഎംഎസിനെ പരാജയപ്പെടുത്താൻ ജനസംഘം സ്ഥാനാർഥിയെ പിൻവലിക്കുകയായിരുന്നു. താൽക്കാലിക ലാഭത്തിനായി വർഗീയതയെ കെട്ടിപ്പുണരാൻ കോൺഗ്രസിന് മടിയില്ല.

കേരളത്തിൽ വർഗീയ സംഘർഷം ഇല്ലാത്തത് വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാർ സ്വീകരിക്കുന്നതുകൊണ്ടാണ്. നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. വർഗീയതയോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനാകുന്നുണ്ടോ. ഈ നിലപാട് സ്വീകരിച്ചാലേ മതനിരപേക്ഷത സംരക്ഷിക്കാനാകൂ. ഇതിൽ എല്ലാകാലത്തും ഉറച്ച നിലപാടാണ് കമ്യൂണിസ്റ്റ് പാർടി സ്വീകരിച്ചിട്ടുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസിന്റെ വോട്ടുനേടിയാണ്. 87,000 വോട്ടാണ് കോൺഗ്രസിൽനിന്ന് ചോർന്നത്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.