Skip to main content

കേരളത്തിന് കേന്ദ്രം നൽകാനുള്ള കുടിശ്ശിക പണം എത്രയും വേഗം നൽകണം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഒരു ശതമാനത്തിന്റെ താൽക്കാലിക വർധന ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ പദ്ധതികളിയായി കുടിശ്ശികയുള്ള പണം എത്രയുംവേഗം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നത് അടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും ജിസ്‌ടി നഷ്‌ടപരിഹാരം നിർത്തിയതും കാരണം ഈ വർഷം വലിയ സാമ്പത്തിക ഞെരുക്കമാണ്‌ കേരളത്തെ കാത്തിരിക്കുന്നത്‌. ഇത്‌ മറികടക്കാനാണ്‌ കടമെടുപ്പ് പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ടത്‌. അഞ്ച്‌ ശതമാനമായിരുന്ന കടമെടുപ്പ്‌ പരിധി നിലവിൽ മൂന്നുശതമാനമാണ്‌. 2.2 ശതമാനം മാത്രമേ സംസ്ഥാനം കടമെടുത്തിട്ടുള്ളൂ. പരമാവധി അച്ചടക്കം പാലിച്ചതുകൊണ്ടാണിത്‌. സംസ്ഥാന നികുതി വീതംവയ്‌ക്കുമ്പോഴും കേരളത്തിന്‌ കടുത്ത അവഗണനയാണ്‌. പത്താം ധനകമീഷനിൽ നികുതിവിഹിതം 3.875 ശതമാനമായിരുന്നു. ഇത്‌ പതിനഞ്ചിൽ 1.92 ശതമാനമായി. ജനസംഖ്യാ നിയന്ത്രണത്തിലടക്കമുള്ള നേട്ടം സംസ്ഥാനത്തിനുനുള്ള ആനുകൂല്യം കുറയ്‌ക്കാൻ കാരണമാക്കാരുത്‌.

വരുമാനത്തിന്റെ 62 ശതമാനവും തനതു മാർഗങ്ങളിലൂടെ കണ്ടെത്തുന്ന സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ട്‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആവശ്യമാണ്‌. ആരോഗ്യ ഗ്രാന്റ്‌ കുടിശ്ശികയായ 371.36 കോടി രൂപ, വിവിധ പെൻഷൻ പദ്ധതികളിലായി 521.95 കോടി രൂപ, അധ്യാപകർക്ക്‌ യുജിസി ശമ്പള പരിഷ്‌കരണം നടപ്പാക്കിയ വകയിൽ 750.93 കോടി രൂപ, പ്രത്യേക മൂലധന നിക്ഷേപ സഹായ പദ്ധതി പ്രകാരമുള്ള 1925 കോടി രൂപ എന്നിവ ഉടൻ അനുവദിക്കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി

വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2010 മെയ് 16 നാണ് കൊലപാതകം നടന്നത്.

യുഡിഎഫിനൊപ്പം ചേർന്ന് അൻവർ നടത്തിയ രാഷ്ട്രീയവഞ്ചനയ്‌ക്ക് എതിരെ നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിരിക്കുന്നു. ജനുവരി 13ന് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ച ഘട്ടത്തിൽത്തന്നെ ഉപതെരഞ്ഞെടുപ്പ് നേരിടാൻ സിപിഐ എമ്മും എൽഡിഎഫും സർവസജ്ജമായിരുന്നു.

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു.

സിപിഐ എം എറണാകുളം കോടനാട് ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് എൻ ഇ പത്മനാഭൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

സിപിഐ എം എറണാകുളം കോടനാട് ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് എൻ ഇ പത്മനാഭൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.