Skip to main content

കേരളത്തിന് കേന്ദ്രം നൽകാനുള്ള കുടിശ്ശിക പണം എത്രയും വേഗം നൽകണം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഒരു ശതമാനത്തിന്റെ താൽക്കാലിക വർധന ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ പദ്ധതികളിയായി കുടിശ്ശികയുള്ള പണം എത്രയുംവേഗം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നത് അടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും ജിസ്‌ടി നഷ്‌ടപരിഹാരം നിർത്തിയതും കാരണം ഈ വർഷം വലിയ സാമ്പത്തിക ഞെരുക്കമാണ്‌ കേരളത്തെ കാത്തിരിക്കുന്നത്‌. ഇത്‌ മറികടക്കാനാണ്‌ കടമെടുപ്പ് പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ടത്‌. അഞ്ച്‌ ശതമാനമായിരുന്ന കടമെടുപ്പ്‌ പരിധി നിലവിൽ മൂന്നുശതമാനമാണ്‌. 2.2 ശതമാനം മാത്രമേ സംസ്ഥാനം കടമെടുത്തിട്ടുള്ളൂ. പരമാവധി അച്ചടക്കം പാലിച്ചതുകൊണ്ടാണിത്‌. സംസ്ഥാന നികുതി വീതംവയ്‌ക്കുമ്പോഴും കേരളത്തിന്‌ കടുത്ത അവഗണനയാണ്‌. പത്താം ധനകമീഷനിൽ നികുതിവിഹിതം 3.875 ശതമാനമായിരുന്നു. ഇത്‌ പതിനഞ്ചിൽ 1.92 ശതമാനമായി. ജനസംഖ്യാ നിയന്ത്രണത്തിലടക്കമുള്ള നേട്ടം സംസ്ഥാനത്തിനുനുള്ള ആനുകൂല്യം കുറയ്‌ക്കാൻ കാരണമാക്കാരുത്‌.

വരുമാനത്തിന്റെ 62 ശതമാനവും തനതു മാർഗങ്ങളിലൂടെ കണ്ടെത്തുന്ന സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ട്‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആവശ്യമാണ്‌. ആരോഗ്യ ഗ്രാന്റ്‌ കുടിശ്ശികയായ 371.36 കോടി രൂപ, വിവിധ പെൻഷൻ പദ്ധതികളിലായി 521.95 കോടി രൂപ, അധ്യാപകർക്ക്‌ യുജിസി ശമ്പള പരിഷ്‌കരണം നടപ്പാക്കിയ വകയിൽ 750.93 കോടി രൂപ, പ്രത്യേക മൂലധന നിക്ഷേപ സഹായ പദ്ധതി പ്രകാരമുള്ള 1925 കോടി രൂപ എന്നിവ ഉടൻ അനുവദിക്കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.