Skip to main content

കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കേരളത്തെ ചിരിപ്പിച്ചു വശം കെടുത്തും

കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കൂടി കേരളത്തെ ചിരിപ്പിച്ചു വശം കെടുത്തുകയാണ്. താൻ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നും പാർടി അനുവദിച്ചാൽ മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ ദിവസം ഒരു ചാനലിൽ കെ. സുധാകരൻ പ്രഖ്യാപിച്ചിരുന്നു. പറയുന്നതു കേട്ടാൽത്തോന്നും എഐസിസിയുടെ അനുവാദം കിട്ടിയാൽ പിറ്റേന്ന് സത്യപ്രതിജ്ഞ നടക്കുമെന്ന്.
എന്തുമാത്രം കടമ്പകൾ അദ്ദേഹത്തിന് കടക്കാനുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിൽ ഉണ്ടാകണം. സീറ്റുകിട്ടണം. ജയിക്കണം. യുഡിഎഫിന് ഭൂരിപക്ഷവും കിട്ടണം. എങ്കിലല്ലേ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ കഴിയൂ.
മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് കെ. സുധാകരൻ പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ ക്യാമ്പിൽ നിന്ന് അതാ വരുന്നു അടുത്ത വാർത്ത. അദ്ദേഹം ഷാഡോ കാബിനറ്റ് ഉണ്ടാക്കി ആൾറെഡി ഭരണം തുടങ്ങിയത്രേ.
വി.ഡി. സതീശൻ ഷാഡോ മുഖ്യമന്ത്രിയായ കാബിനറ്റിൽ പൊതുമരാമത്ത് വകുപ്പിൻ്റെ ഷാഡോ മന്ത്രി ഷിബു ബേബിജോണാണ്. സാമ്പത്തിക, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് ഒറ്റ മന്ത്രിയാണ്. പ്രിയ സുഹൃത്ത് സി.പി. ജോൺ.
വിദ്യാഭ്യാസ മന്ത്രിയായി കെ.സി. ജോസഫും ആരോഗ്യമന്ത്രിയായി ഡോ. എം.കെ. മുനീറും കൃഷി മന്ത്രിയായി മോൻസ് ജോസഫുമാണത്രേ പ്രവർത്തിക്കുന്നത്.
മനോരമയിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്. വാർത്തയുടെ ആദ്യഖണ്ഡികയിലെ രണ്ടാം വാചകമാണ് പ്രധാനം. 5 ടീമുകളെയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൻകയ്യെടുത്ത് നിയോഗിച്ചത് എന്നാണ് ആ വാചകം. ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ ഷാഡോ കാബിനറ്റ് പ്രതിപക്ഷം ഉണ്ടാക്കാറുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഷാഡോ കമ്മിറ്റികൾ ഉണ്ടാക്കുന്നത്.
പിണറായി സർക്കാർ അധികാരമേറ്റ് ഏതാനും മാസങ്ങൾക്കുള്ളിൽ എന്നാണോ, ഇക്കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ എന്നാണോ വായനക്കാർ മനസിലാക്കേണ്ടത് എന്ന് വാർത്തയിൽ സൂചനയില്ല. എന്നുവെച്ചാൽ, ഷാഡോ സത്യപ്രതിജ്ഞ നടന്നത് ഏതു ദിവസമെന്ന കാര്യത്തിൽ കൃത്യതയില്ല. ഷാഡോ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഷാഡോ ഗവർണർ ആരെന്നും അറിയില്ല. പക്ഷേ, വാർത്ത വന്നത് ഇപ്പോഴാണ്. അതായത്, താൻ മുഖ്യമന്ത്രിയാകാൻ തയ്യാർ എന്ന് കെ.സുധാകരൻ പറഞ്ഞതിൻ്റെ പിറ്റേ ദിവസം.
യുഡിഎഫോ കെപിസിസിയോ ഔദ്യോഗികമായി തീരുമാനിച്ചുണ്ടാക്കിയ സംവിധാനമായിരുന്നു ഇതെങ്കിൽ അക്കാര്യം ഔദ്യോഗികമായി അവർ പ്രഖ്യാപിക്കുമായിരുന്നു. എല്ലാ പത്രങ്ങളിലും ചാനലുകളിലും വാർത്തയും വന്നേനെ. ഇതിപ്പോ മനോരമയുടെ എക്സ്ക്ലൂസീവാണ്. അവർക്കു മാത്രം കിട്ടിയ വിവരം. ഒരുപക്ഷേ, ഷാഡോ മുഖ്യമന്ത്രിയായി വകുപ്പു വിഭജനവും നടത്തി മന്ത്രിമാരെയും നിയമിച്ച് ഒരു ഷാഡോ കാബിനറ്റിനെ നയിക്കുന്ന വിവരം കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ അറിയുന്നത് മനോരമ വായിച്ചിട്ടായിരിക്കും.
പാവം സുധാകരൻ!

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.