Skip to main content

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിന് സംസ്ഥാന സർക്കാർ അനുമതി നൽകി

2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന 3000 കോടി രൂപയുടെ പദ്ധതിയായ കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്തെതന്നെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിന്‌ പുതിയ പദ്ധതി കൂടുതൽ മുന്നേറ്റം നൽകും.

തടയാനാകുന്ന രോഗങ്ങൾ, പരിക്കുകൾ, അകാലമരണം എന്നിവയിൽനിന്ന്‌ പൊതുജനങ്ങളെ സംരക്ഷിച്ച്‌ ഗുണമേന്മയുള്ളതും ദൈർഘ്യമേറിയതുമായ ജീവിതം ഉറപ്പാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ലോകബാങ്കിന്റെ പിന്തുണയോടെ അഞ്ചു വർഷത്തേക്ക്‌ 14 ജില്ലയിലും പദ്ധതി നടപ്പാക്കും. 3000 കോടിയിൽ 900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ബാക്കിയുള്ള 2100 കോടി ലോകബാങ്ക്‌ സഹായത്തോടെ ലഭ്യമാക്കും. ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെയുള്ള മുഴുവൻസമയ അടിയന്തര പരിചരണ സൗകര്യങ്ങൾ, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തൽ, സാങ്കേതിക ആരോഗ്യ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണെന്ന്‌ പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. പദ്ധതിരേഖ അനുമതിക്കായി കേന്ദ്ര ധനമന്ത്രാലയത്തിന്‌ ഉടൻ സമർപ്പിക്കും.

നാടിന്‌ ഏറ്റവും ഭീഷണിയായ കാലാവസ്ഥാ വ്യതിയാനത്തെ അടക്കം ഫലപ്രദമായി നേരിടാനാണ്‌ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവുമെന്ന വിഷയത്തിൽ സംസ്ഥാനം സ്വന്തം നയം രൂപീകരിക്കും. പ്രാദേശികമായും ജില്ലാതലത്തിലുമാണ്‌ ഈ നയം തയ്യാറാക്കപ്പെടുക.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.