Skip to main content

ഏക സിവിൽ കോഡ് ചർച്ച മോദി സർക്കാരിന്റെ ഒമ്പതു വർഷത്തെ ഭരണപരാജയങ്ങളിൽ നിന്ന്‌ ശ്രദ്ധതിരിക്കാൻ

ഏക സിവിൽ കോഡ്‌ ഈ ഘട്ടത്തിൽ അഭികാമ്യമോ ആവശ്യമോ അല്ലെന്ന്‌ 21-ാം നിയമ കമീഷൻ വ്യക്തമാക്കിയിരുന്നു. ഈ നിലപാട്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ ശരിവെച്ചിരുന്നു.

ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാവുന്ന ഒന്നല്ല ഏക സിവിൽ കോഡ്‌. രാജ്യത്ത്‌ ഒറ്റ ക്രിമിനൽ നിയമവും സിവിൽ നിയമവുമെന്നത്‌ ഭരണഘടനാ നിർമാണസഭ വിശദമായി ചർച്ച ചെയ്‌ത വിഷയമാണ്‌. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങളിൽ വിവിധ മതവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും വ്യത്യസ്‌ത ആചാരങ്ങളുണ്ട്‌. എല്ലാവരെയും ബോധ്യപ്പെടുത്തിയാകണം ഏക സിവിൽ നിയമത്തിനായി ശ്രമിക്കേണ്ടത്‌. സ്‌ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിച്ച്‌ തുല്യത ഉറപ്പാക്കാൻ വ്യക്തിനിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാവുന്നതാണ്‌. സമവായത്തിലൂടെ ഏക സിവിൽ കോഡിലേക്ക്‌ എത്തിച്ചേരാനായാൽ നല്ലതാണ്‌. അതുകൊണ്ടാണ്‌ അത്‌ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്‌.

കുറുക്കുവഴിയിലൂടെ ഏക സിവിൽ കോഡിനായി ശ്രമിക്കുന്നത്‌ വർഗീയ, രാഷ്ട്രീയ ലക്ഷ്യത്തൊടെയാണ്‌. ഹിന്ദുസമുദായത്തിന് പൊതു സിവിൽ നിയമത്തിനായി നെഹ്‌റുവും അംബേദ്‌കറും മറ്റും ശ്രമിച്ചതാണ്. അതിനെ നഖശിഖാന്തം എതിർത്തത്‌ ആർഎസ്‌എസാണ്‌. 1949 ഡിസംബർ 11ന്‌ രാംലീല മൈതാനിയിൽ ഹിന്ദു കോഡിനെതിരെ ശ്യാമപ്രസാദ്‌ മുഖർജിയും മറ്റും ചേര്‍ന്ന് വൻ റാലി സംഘടിപ്പിച്ചിരുന്നു.

മോദി സർക്കാരിന്റെ ഒമ്പതു വർഷത്തെ ഭരണപരാജയങ്ങളിൽ നിന്ന്‌ ശ്രദ്ധതിരിക്കാനും വർഗീയ ധ്രുവീകരണം തീവ്രമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമാണ്‌ സംഘപരിവാർ ഇപ്പോൾ ഏക സിവിൽ കോഡ്‌ ചർച്ച സജീവമാക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.