Skip to main content

മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യത്തിന്‌ നിലനിൽപ്പില്ല

മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യത്തിന്‌ നിലനിൽപ്പില്ല, രണ്ടും പരസ്‌പരം ആശ്രയിച്ചാണ്‌ നിലകൊള്ളുന്നത്. ഹിന്ദുരാഷ്‌ട്രവാദത്തെ എതിർത്തതിനും മതനിരപേക്ഷതയ്‌ക്കായി നിലകൊണ്ടതിനുമാണ്‌ ഗാന്ധി കൊലചെയ്യപ്പെട്ടത്‌. മുസ്ലിം രാഷ്‌ട്രമെന്ന നിലയിൽ പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട്‌ ഇന്ത്യ ഹിന്ദുരാഷ്‌ട്രമാകുന്നില്ലെന്നായിരുന്നു ഹിന്ദുത്വവാദികൾ ഉന്നയിച്ചത്‌. മതനിരപേക്ഷതയുടെ കാവലാളായി എക്കാലവും നിലകൊണ്ട ഇഎംഎസിന്റെ കൃതികൾ ഇന്നും പ്രസക്തമാണ്‌. വാജ്‌പേയി സർക്കാരിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച്‌ മരണത്തിന്‌ തൊട്ടുമുമ്പെഴുതിയ ലേഖനത്തിൽപ്പോലും ബിജെപിയെക്കുറിച്ചും അവരുടെ ആശയങ്ങളെക്കുറിച്ചും ഇഎംഎസ്‌ വ്യക്തമായ മുന്നറിയിപ്പ്‌ നൽകിയിരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.