Skip to main content

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. മുമ്പൊരുകാലത്തും ഉണ്ടാകാത്ത തരത്തിലുള്ള വികസന നേട്ടങ്ങളാണ് തുടർച്ചയായി ഏഴു വർഷം സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൈവരിച്ചത്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് സംസ്ഥാന സർക്കാർ എന്നും ഊന്നൽ നൽകിയത്. എല്ലാവർക്കും വിദ്യഭ്യാസം, വീട്, തൊഴിൽ എന്നീ മേഖലകളിൽ കുറഞ്ഞ കാലയളവിൽ സംസ്ഥാനം കൈവരിച്ച നേട്ടം അം​ഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. പൊതു​ഗതാ​ഗത രം​ഗത്തും പശ്ചാത്തല നിർവഹണ രം​ഗത്തും അസാധാരണ നേട്ടമാണ് നേടിയിട്ടുള്ളത്. എല്ലാ മേഖലയിലും സമാനമായ വികസനം കൈവരിച്ചിട്ടുണ്ട്. ഈ നേട്ടവുമായി അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അത് ഇടതുപക്ഷത്തിന്റെ തുടർച്ചയായ വിജയത്തിന് കാരണമാകുമെന്ന് അവർക്ക് നിശ്ചയമുണ്ട്. അതിനെ തടയിടാനാണ് വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ച് വിവാദം സൃഷ്ടിച്ച് പുകമറയിൽ നിർത്താൻ ശ്രമിക്കുന്നത്. സർക്കാർ പദ്ധതികളുടെ ​ഗുണഫലം നേരിട്ട് അനുഭവിക്കുന്ന ജനങ്ങളുടെ അടുക്കൽ ഇത്തരം പുകമറകൾ ഏശാൻ പോകുന്നില്ല.

ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴെല്ലാം പാവപ്പെട്ടവൻ്റെ ജീവിതം മെച്ചപ്പെടും. എന്നാൽ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വരുമ്പോഴെല്ലാം ഇന്ത്യയിൽ ഒരിടത്തും കാണാത്ത തരത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ കൂട്ടായ്മ കേരളത്തിൽ ഉണ്ടാകും. കേരളത്തിൽ 94 ശതമാനം ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ആരോഗ്യരംഗത്തും, വിദ്യാഭ്യാസ രംഗത്തും മെച്ചമുണ്ടാക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു. എല്ലാവർക്കും വീടും ഭൂമിയും ഉള്ള സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. 20 ലക്ഷം തൊഴിൽ അവസരങ്ങൾ എൽഡിഎഫ് സർക്കാർ സൃഷ്ടിക്കും.

എന്നാൽ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടി കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുകയാണ്. രാജ്യത്ത്‌ വർഗ്ഗീയ കലാപമുണ്ടാക്കി അധികാരം നിലനിർത്താൻ ബിജെപി ശ്രമിക്കുകയാണ്. ഏതു വിധത്തിലും സംസ്ഥാന സർക്കാരിനെയും സിപിഐ എമ്മിനെയും അപഹസിക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്ത് പരാജയപ്പെടുത്തണം. സിപിഐ എമ്മിനെ സ്നേഹിക്കുന്ന എല്ലാ വിഭാ​ഗം ജനങ്ങളുടെയും പിന്തുണയോടെ ഇതിനെ ചെറുക്കാൻ മുഴുവൻ പാർടി പ്രവർത്തകരും രം​ഗത്ത് ഇറങ്ങണം.
 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.