Skip to main content

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. മുമ്പൊരുകാലത്തും ഉണ്ടാകാത്ത തരത്തിലുള്ള വികസന നേട്ടങ്ങളാണ് തുടർച്ചയായി ഏഴു വർഷം സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൈവരിച്ചത്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് സംസ്ഥാന സർക്കാർ എന്നും ഊന്നൽ നൽകിയത്. എല്ലാവർക്കും വിദ്യഭ്യാസം, വീട്, തൊഴിൽ എന്നീ മേഖലകളിൽ കുറഞ്ഞ കാലയളവിൽ സംസ്ഥാനം കൈവരിച്ച നേട്ടം അം​ഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. പൊതു​ഗതാ​ഗത രം​ഗത്തും പശ്ചാത്തല നിർവഹണ രം​ഗത്തും അസാധാരണ നേട്ടമാണ് നേടിയിട്ടുള്ളത്. എല്ലാ മേഖലയിലും സമാനമായ വികസനം കൈവരിച്ചിട്ടുണ്ട്. ഈ നേട്ടവുമായി അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അത് ഇടതുപക്ഷത്തിന്റെ തുടർച്ചയായ വിജയത്തിന് കാരണമാകുമെന്ന് അവർക്ക് നിശ്ചയമുണ്ട്. അതിനെ തടയിടാനാണ് വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ച് വിവാദം സൃഷ്ടിച്ച് പുകമറയിൽ നിർത്താൻ ശ്രമിക്കുന്നത്. സർക്കാർ പദ്ധതികളുടെ ​ഗുണഫലം നേരിട്ട് അനുഭവിക്കുന്ന ജനങ്ങളുടെ അടുക്കൽ ഇത്തരം പുകമറകൾ ഏശാൻ പോകുന്നില്ല.

ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴെല്ലാം പാവപ്പെട്ടവൻ്റെ ജീവിതം മെച്ചപ്പെടും. എന്നാൽ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വരുമ്പോഴെല്ലാം ഇന്ത്യയിൽ ഒരിടത്തും കാണാത്ത തരത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ കൂട്ടായ്മ കേരളത്തിൽ ഉണ്ടാകും. കേരളത്തിൽ 94 ശതമാനം ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ആരോഗ്യരംഗത്തും, വിദ്യാഭ്യാസ രംഗത്തും മെച്ചമുണ്ടാക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു. എല്ലാവർക്കും വീടും ഭൂമിയും ഉള്ള സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. 20 ലക്ഷം തൊഴിൽ അവസരങ്ങൾ എൽഡിഎഫ് സർക്കാർ സൃഷ്ടിക്കും.

എന്നാൽ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടി കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുകയാണ്. രാജ്യത്ത്‌ വർഗ്ഗീയ കലാപമുണ്ടാക്കി അധികാരം നിലനിർത്താൻ ബിജെപി ശ്രമിക്കുകയാണ്. ഏതു വിധത്തിലും സംസ്ഥാന സർക്കാരിനെയും സിപിഐ എമ്മിനെയും അപഹസിക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്ത് പരാജയപ്പെടുത്തണം. സിപിഐ എമ്മിനെ സ്നേഹിക്കുന്ന എല്ലാ വിഭാ​ഗം ജനങ്ങളുടെയും പിന്തുണയോടെ ഇതിനെ ചെറുക്കാൻ മുഴുവൻ പാർടി പ്രവർത്തകരും രം​ഗത്ത് ഇറങ്ങണം.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ