Skip to main content

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. മുമ്പൊരുകാലത്തും ഉണ്ടാകാത്ത തരത്തിലുള്ള വികസന നേട്ടങ്ങളാണ് തുടർച്ചയായി ഏഴു വർഷം സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൈവരിച്ചത്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് സംസ്ഥാന സർക്കാർ എന്നും ഊന്നൽ നൽകിയത്. എല്ലാവർക്കും വിദ്യഭ്യാസം, വീട്, തൊഴിൽ എന്നീ മേഖലകളിൽ കുറഞ്ഞ കാലയളവിൽ സംസ്ഥാനം കൈവരിച്ച നേട്ടം അം​ഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. പൊതു​ഗതാ​ഗത രം​ഗത്തും പശ്ചാത്തല നിർവഹണ രം​ഗത്തും അസാധാരണ നേട്ടമാണ് നേടിയിട്ടുള്ളത്. എല്ലാ മേഖലയിലും സമാനമായ വികസനം കൈവരിച്ചിട്ടുണ്ട്. ഈ നേട്ടവുമായി അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അത് ഇടതുപക്ഷത്തിന്റെ തുടർച്ചയായ വിജയത്തിന് കാരണമാകുമെന്ന് അവർക്ക് നിശ്ചയമുണ്ട്. അതിനെ തടയിടാനാണ് വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ച് വിവാദം സൃഷ്ടിച്ച് പുകമറയിൽ നിർത്താൻ ശ്രമിക്കുന്നത്. സർക്കാർ പദ്ധതികളുടെ ​ഗുണഫലം നേരിട്ട് അനുഭവിക്കുന്ന ജനങ്ങളുടെ അടുക്കൽ ഇത്തരം പുകമറകൾ ഏശാൻ പോകുന്നില്ല.

ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴെല്ലാം പാവപ്പെട്ടവൻ്റെ ജീവിതം മെച്ചപ്പെടും. എന്നാൽ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വരുമ്പോഴെല്ലാം ഇന്ത്യയിൽ ഒരിടത്തും കാണാത്ത തരത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ കൂട്ടായ്മ കേരളത്തിൽ ഉണ്ടാകും. കേരളത്തിൽ 94 ശതമാനം ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ആരോഗ്യരംഗത്തും, വിദ്യാഭ്യാസ രംഗത്തും മെച്ചമുണ്ടാക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു. എല്ലാവർക്കും വീടും ഭൂമിയും ഉള്ള സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. 20 ലക്ഷം തൊഴിൽ അവസരങ്ങൾ എൽഡിഎഫ് സർക്കാർ സൃഷ്ടിക്കും.

എന്നാൽ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടി കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുകയാണ്. രാജ്യത്ത്‌ വർഗ്ഗീയ കലാപമുണ്ടാക്കി അധികാരം നിലനിർത്താൻ ബിജെപി ശ്രമിക്കുകയാണ്. ഏതു വിധത്തിലും സംസ്ഥാന സർക്കാരിനെയും സിപിഐ എമ്മിനെയും അപഹസിക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്ത് പരാജയപ്പെടുത്തണം. സിപിഐ എമ്മിനെ സ്നേഹിക്കുന്ന എല്ലാ വിഭാ​ഗം ജനങ്ങളുടെയും പിന്തുണയോടെ ഇതിനെ ചെറുക്കാൻ മുഴുവൻ പാർടി പ്രവർത്തകരും രം​ഗത്ത് ഇറങ്ങണം.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.