Skip to main content

കേന്ദ്രം വെട്ടിക്കുറച്ച കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണം

കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന്‌ കത്തയച്ചു. ജിഡിപിയുടെ 3 ശതമാനം വെച്ച്‌ 33,420 കോടി രൂപയുടെ വായ്‌പാനുമതിയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌. 32,402 കോടി രൂപ പൊതുവിപണിയിൽനിന്ന്‌ വായ്‌പ എടുക്കാമെന്ന്‌ കഴിഞ്ഞ മാർച്ചിൽ മാർച്ചിൽ കേന്ദ്രം സംസ്ഥാനത്തെ അറിയിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കണക്ക്‌ പ്രകാരം ആദ്യ ഒമ്പതുമാസം 15,390 കോടി രൂപയേ അനുവദിക്കാനാകൂയെന്ന്‌ കേന്ദ്രം നിലപാട്‌ മാറ്റി.

പബ്ലിക്‌ അക്കൗണ്ടിൽനിന്ന്‌ മുമ്പ്‌ വിനിയോഗിച്ച തുക എന്നപേരിൽ 13,178 കോടി രൂപയാണ്‌ വെട്ടിക്കുറച്ചത്‌. അക്കൗണ്ടന്റ്‌ ജനറൽ അംഗീകരിച്ച കണക്കനുസരിച്ച്‌ 6578 കോടി രൂപയുടെ നിക്ഷേപം മാത്രമാണ്‌ പബ്ലിക്‌ അക്കൗണ്ടിലുള്ളത്‌. ഈ കണക്ക്‌ അനുസരിച്ച്‌ പോലും കേരളത്തിന്‌ 7191 കോടി രൂപയുടെ വായ്‌പാനുമതിക്കുകൂടി അവകാശമുണ്ടെന്ന്‌ കേന്ദ്രത്തിനയച്ച കത്തിൽ കേരളം ചൂണ്ടിക്കാട്ടി. നേരത്തെ സംസ്ഥാനങ്ങൾക്ക്‌ അഞ്ചു ശതമാനംവരെ വായ്‌പ അനുവദിച്ചിരുന്നു. അതാണ്‌ കഴിഞ്ഞവർഷം മൂന്നാക്കിയത്‌. എന്നാൽ ഇപ്പോൾ കേരളത്തിന്‌ രണ്ടു ശതമാനമായി കുറഞ്ഞു. 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.