Skip to main content

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പ്‌

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പുകൊണ്ടാണ്. അത്‌ ഞരമ്പുരോഗത്തിന്റെ ഭാഗമാണ്, ഇത്ര അൽപ്പത്തം കാണിക്കാൻ പാടില്ലായിരുന്നു. പരിപാടി സ്‌പോൺസർഷിപ്പാണെന്നാണ്‌ ഒരു ആരോപണം. കേരളത്തിൽ നടക്കുന്ന ലോക കേരളസഭയുടെ ചെലവ്‌ സർക്കാരാണ്‌ വഹിക്കുന്നത്‌. എന്നാൽ, മേഖലാ സമ്മേളനം ആരംഭിച്ചതു മുതൽ ചെലവുവഹിക്കുന്നത്‌ അതത്‌ മേഖലകളാണ്‌. ദുബായിൽ നടന്നപ്പോഴും ലണ്ടനിൽ നടന്നപ്പോഴും അങ്ങനെയായിരുന്നു. ആ സാഹചര്യത്തിൽ ഇത്‌ വിവാദമാക്കേണ്ട കാര്യമില്ല. സ്‌പോൺസർഷിപ്പിൽ ആദ്യമായല്ല പരിപാടി നടത്തുന്നത്‌. ഈ പറയുന്നവർ പരിപാടികൾ നടത്തുന്നത്‌ എങ്ങനെയാണ്‌. റബറിന്റെ പൈസയാണോ അതിനു ചെലവഴിക്കുന്നത്?

ഇവിടെ എത്തിയപ്പോൾ പലരും എനിക്കും ചുറ്റും വന്നു. അവർ ലക്ഷങ്ങൾ കൊടുത്തിട്ടാണോ അങ്ങനെ നിന്നത്‌. എന്നാൽ, കേരളത്തിൽ പ്രചരിപ്പിച്ചത്‌ നട്ടാൽ കുരുക്കാത്ത നുണകളാണ്‌. ഇത്‌ മുഖ്യമന്ത്രി ഇകഴ്‌ത്തലല്ല, നമ്മുടെ നാടിനെയും നാടിന്റെ സംസ്കാരത്തെയും ഇകഴ്‌ത്തലാണ്‌. ഏതൊരു നല്ല കാര്യത്തെയും എങ്ങനെ കെട്ടതാക്കി ചിത്രീകരിക്കാമെന്ന പ്രത്യേക മാനസികാവസ്ഥ ചിലർക്കുണ്ട്‌. മേഖലാ സമ്മേളനത്തെ കുറിച്ച്‌ നല്ല സംരംഭം എന്നാണ്‌ സാധാരണ എല്ലാവരും പറയുന്നത്‌. എന്നാൽ, വലിയ പ്രചാരമുണ്ടെന്ന്‌ പറയുന്ന മാധ്യമം വിവാദമാക്കാനാണ്‌ ശ്രമിച്ചത്‌. അതിനായി മുഖപ്രസംഗംവരെ എഴുതി. വസ്‌തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ്‌ ഇത്തരത്തിൽ പ്രചരിപ്പിച്ചത്.

 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.