Skip to main content

രാജ്യത്തിന് മാതൃകയായി ഉയരാൻ കേരളത്തിനായി

വിവിധ രംഗങ്ങളിലും മേഖലകളിലും രാജ്യത്തിനു മാതൃകയായി ഉയരാൻ കേരളത്തിനു കഴിഞ്ഞു. സമ്പൂർണ ഇഗവേണൻസ്‌ നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. തൊള്ളായിരത്തിലേറെ സർക്കാർ സേവനങ്ങൾ ഇന്ന്‌ ഓൺലൈനായി നൽകാൻ കഴിയുന്നു. ഇന്റർനെറ്റ്‌ പൗരാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനവും അതിദാരിദ്ര്യം ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 3.5 ലക്ഷം കുടുംബങ്ങൾക്ക്‌ വീടു നിർമിച്ചു നൽകി. മൂന്നു ലക്ഷം പേർക്ക്‌ പട്ടയം നൽകി. 2,07,000 പേർക്ക്‌ പിഎസ്‌സി വഴി നിയമനം നൽകി. 30,000 പുതിയ തസ്‌തിക സൃഷ്ടിച്ചു. 63 ലക്ഷം പേർക്ക്‌ 1600 രൂപ വീതമാണ്‌ ക്ഷേമ പെൻഷനായി നൽകുന്നത്‌. ഇത്‌ രാജ്യത്ത്‌ ഏറ്റവും ഉയർന്നതാണ്‌. രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ലാബ്‌, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഗ്രാഫീൻ സെന്റർ, വാട്ടർ മെട്രോ എന്നിവയും കേരളത്തിൽ ആരംഭിച്ചു. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ്‌ പാർക്കിനും ശിലയിട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന്‌ പൊതു വിദ്യാഭ്യാസ മേഖലയിൽ 3800 കോടിയും പൊതുജനാരോഗ്യ മേഖലയിൽ 19,000 കോടിയുമാണ്‌ സർക്കാർ ചെലവഴിച്ചത്‌. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തുമ്പോൾ 2016ൽ 12 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ നിരക്ക്‌ അഞ്ചു ശതമാനമായി കുറയ്‌ക്കാനായി.

കൂടുതൽ ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.