Skip to main content

രണ്ടായിരം രൂപ നോട്ട് പിൻവലിക്കൽ കേന്ദ്ര വികലനയത്തിന്റെ തുടർച്ച

കേന്ദ്രസർക്കാർ തുടരുന്നത്‌ വികല സാമ്പത്തികനയമാണെന്നതിന്‌ തെളിവാണ്‌ രണ്ടായിരം രൂപ നോട്ട്‌ പിൻവലിച്ച നടപടി. ദീർഘ വീക്ഷണത്തോടെയും ആസൂത്രണത്തോടെയുമല്ല കേന്ദ്രം സാമ്പത്തികനയം നടപ്പാക്കുന്നത്‌. ഏഴുവർഷത്തിനകം വീണ്ടും നോട്ട്‌ പിൻവലിച്ചത്‌ ഇതാണ്‌ വ്യക്തമാക്കുന്നത്‌. നോട്ട്‌ നിരോധനവും മഹാമാരിയും അടക്കമുള്ള പ്രതിസന്ധികളിൽ നിന്ന്‌ കരകയറുന്ന വ്യാപാര – വ്യവസായമേഖലയെ തകർക്കുന്നതാണ്‌ കേന്ദ്രനീക്കം.

2015ൽ പ്രചാരത്തിലുണ്ടായിരുന്ന 85 ശതമാനം കറൻസി കേന്ദ്രസർക്കാർ നിരോധിച്ചു. കള്ളപ്പണം, അഴിമതി, ഭീകരപ്രവർത്തനം എന്നിവ തടയുമെന്ന് പ്രഖ്യാപിച്ചാണ്‌ 2016 നവംബർ എട്ടിന്‌ നോട്ട്‌ നിരോധിച്ചത്‌. എന്നാൽ ഇതൊന്നും യാഥാർഥ്യമായില്ല. ഇപ്പോൾ രണ്ടായിരം രൂപ നോട്ടും പിൻവലിച്ചു. ഇതിലൂടെ 11 ശതമാനം കറൻസി ഇല്ലാതാവുകയാണ്. രാജ്യത്ത്‌ പ്രചാരത്തിലുള്ള കറൻസിയെ അസ്ഥിരമാക്കുകയാണ്‌ കേന്ദ്രം. ഇത്‌ വ്യാപാര – വ്യവസായമേഖലയെ മാത്രമല്ല, സമ്പദ്‌ഘടനയെയാകെ ബാധിക്കും.

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വ്യാപാരികൾ. കേന്ദ്ര സാമ്പത്തികനയം മൂലമുള്ള തകർച്ചയാണ് വ്യാപാരമേഖലയിൽ ഇന്നുള്ളത്. ജിഎസ്ടി നടപ്പാക്കിയതിലെ അശാസ്‌ത്രീയതയും വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു. എന്നാൽ, കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും കേരളം ഏഴുവർഷമായി വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നിട്ടും സംസ്ഥാനം വ്യവസായങ്ങൾക്ക് പറ്റിയതല്ലെന്ന്‌ ചില നിക്ഷിപ്‌ത താൽപ്പര്യക്കാർ പ്രചരിപ്പിക്കുന്നു. ഇത് കേരള വിരുദ്ധ പ്രചാരണമാണ്.

വ്യവസായ – വാണിജ്യ സൗഹൃദാന്തരീക്ഷമാണ്‌ സംസ്ഥാനത്തുള്ളത്‌. രാജ്യത്തെ പൊതുമേഖല പൂട്ടുമ്പോൾ ഇവിടെ അതേറ്റെടുത്ത്‌ നടത്തുന്നു. ലോകോത്തര ബഹുരാഷ്‌ട്ര കമ്പനികൾപോലും കേരളത്തിലേക്ക് വരുന്നു. ലോക്കൗട്ടും ലേ ഓഫും ഇല്ലാത്ത തൊഴിൽ സംസ്കാരമാണ് വളരുന്നത്. കേരളം സ്‌റ്റാർട്ടപ് സൗഹൃദമായി. സംരംഭക വർഷത്തിലൂടെ ലക്ഷത്തിലധികം പുതുസംരംഭങ്ങൾ സ്ഥാപിതമായി. ഇതൊന്നും നുണ പ്രചരിപ്പിക്കുന്നവർ കാണുന്നില്ല.

വ്യവസായമേഖലയിൽ സുസ്ഥിരതയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. മാറുന്ന വെല്ലുവിളികൾ നേരിടാൻ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വ്യവസായങ്ങളെ കാലാനുസൃതമായി നവീകരിക്കും. നിക്ഷേപം വർധിപ്പിക്കുക, സുസ്ഥിര വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക, സംരംഭകരെ വളർത്തുക എന്നിവ ഉറപ്പുവരുത്താനുള്ള പദ്ധതികളാണ് എൽഡിഎഫ്‌ സർക്കാർ നടപ്പിലാക്കുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.