Skip to main content

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നല്‍കി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാമെന്ന ഉറപ്പ്‌ പാലിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നല്‍കി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാമെന്ന ഉറപ്പ്‌ പാലിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം. മാര്‍ച്ച്‌ 15-ന്‌ ശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്ന്‌ വ്യക്തമാക്കിയുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വാര്‍ത്താക്കുറിപ്പ്‌, വോട്ടവകാശമെന്ന ഭരണഘടനാപരമായ അവകാശത്തിന്‌ മേലുള്ള കടന്നുകയറ്റമാണ്‌. ലക്ഷക്കണക്കിന്‌ പേര്‍ക്ക്‌ വോട്ടവകാശം നിഷേധിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഈ തീരുമാനം കാരണമാകും.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ വോട്ട്‌ കൂട്ടിച്ചേര്‍ക്കാനുള്ള അവസരം 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 23 പൗരന്മാര്‍ക്ക്‌ നല്‍കുന്നു. ഈ തീയതി വരെ അവസരമുണ്ടാവുമെന്ന്‌ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിലും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. ഈ ഉറപ്പിന്‌ വിപരീതമായ പത്രക്കുറിപ്പാണ്‌ ഇന്നലെ പുറത്തിറക്കിയത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചേര്‍ക്കാനുള്ള അവസാന തീയതി മുന്‍കൂട്ടി പൊതുജനങ്ങളെ അറിയിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ഉത്തരവാദിത്തമുണ്ട്‌. നിശ്ചയിച്ച അവസാന തീയതിക്ക്‌ ഒരാഴ്‌ചയ്‌ക്ക്‌ ശേഷം ഈ വിവരം അറിയിക്കുന്നത്‌ നീതികേടാണ്‌.

എസ്‌ഐആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന്‌ പേരെയാണ്‌ വോട്ടര്‍പ്പട്ടികയില്‍ നിന്ന്‌ നീക്കം ചെയ്‌തത്‌. ആനുപാതികമായ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടുമില്ല. ഇതിന്‌ പിന്നാലെയാണ്‌ നിയമപരമായ സാധ്യത ഉണ്ടായിട്ടും ആയിരക്കണക്കിന്‌ പേരെ ഒഴിവാക്കാനുള്ള ഈ നീക്കം. പരമാവധി ആളുകളെ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍, അതിന്‌ വിരുദ്ധമായാണ്‌ പെരുമാറുന്നത്‌. ഈ നീക്കത്തില്‍ നിന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പിന്മാറണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.