Skip to main content

കേരളത്തിന്റെ മതസൗഹാർദത്തിൽ വിഷം കലർത്താനാണ് ബിജെപിയുടെ ശ്രമം

ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യന്‍ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണം. നേരത്തെ തലശേരി ബിഷപ്പിന്റെ പ്രസ്താവന വന്നു. ഞായറാഴ്ച എറണാകുളത്ത് നിന്ന് ഒരു പ്രസ്താവന വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സഭാ ആസ്ഥാനം സന്ദര്‍ശിക്കുന്നു. പ്രധാനമന്ത്രിമാരുടെ ചരിത്രത്തില്‍ ആരും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടില്ല.

പലരീതിയിലുളള കടന്നാക്രമണമാണ് ക്രിസ്ത്യന്‍ ജനവിഭാഗത്തിന് നേരെ നടക്കുന്നത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ സംഘപരിവാരം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ക്രിസ്ത്രീയ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത് ഈയിടെയാണ്. ഈ സംസ്ഥാനങ്ങളില്‍ കേരളമില്ല.

598 കേന്ദ്രങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ എടുത്തുകാട്ടി. കേരളത്തില്‍ നിന്നുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ചത്തീസ്ഗഢില്‍ ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുന്നു. കന്യാസ്ത്രീകളെ ആക്രമിക്കുന്നു. കോടതിയും കേന്ദ്ര സര്‍ക്കാരും തങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്. ആര്‍എസ്എസിന്റെ വിചാരധാരയില്‍ മുസ്ലീം, മിഷണറി, മാര്‍ക്സിസ്റ്റ് എന്നിവരാണ് മുഖ്യശത്രുക്കള്‍.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തൊല്‍പ്പിക്കാനായില്ലെങ്കില്‍ ഇന്ത്യയുണ്ടാകില്ല. 2025ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ആർഎസ്എസ് പ്രഖ്യാപിക്കും. സാധാരണക്കാരായ ഹിന്ദുക്കളുടെയല്ല കോപറേറ്റുകളുടെ ഇന്ത്യയായിരിക്കും അത്. ഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് ഫാസിസത്തിലേക്കാണ് പോകുന്നത്. ഭരണഘടനയുടെ അന്തസത്ത മാറ്റും. മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതാക്കും. പാഠപുസ്തകങ്ങള്‍ കാവിവല്‍കരിക്കുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ പഠിപ്പിക്കേണ്ടന്നാണ് കേന്ദ്രം സര്‍ക്കാര്‍ പറയുന്നത്. അത് പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അതിര്‍വരമ്പ് ഇല്ലാതാകുകയാണ്. അതിനാലാണ് കേരളത്തിലെ അനില്‍ ആന്റണിയും തമിഴ്നാട്ടിലെ സി ആര്‍ കേശവനും ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡിയും ബിജെപിയിലേക്ക് പോകുന്നത്.

തെളിനീരൊഴുകുന്ന കേരളത്തിന്റെ മതസൗഹാര്‍ദത്തില്‍ വിഷം കലര്‍ത്താനാണ് ബിജെപിയുടെ ശ്രമം. മരനിരപേക്ഷ ഉള്ളടക്കം ഇല്ലാതായാല്‍ കേരളമുണ്ടാകില്ല.

 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.