Skip to main content

കേരളത്തിന്റെ മതസൗഹാർദത്തിൽ വിഷം കലർത്താനാണ് ബിജെപിയുടെ ശ്രമം

ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യന്‍ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണം. നേരത്തെ തലശേരി ബിഷപ്പിന്റെ പ്രസ്താവന വന്നു. ഞായറാഴ്ച എറണാകുളത്ത് നിന്ന് ഒരു പ്രസ്താവന വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സഭാ ആസ്ഥാനം സന്ദര്‍ശിക്കുന്നു. പ്രധാനമന്ത്രിമാരുടെ ചരിത്രത്തില്‍ ആരും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടില്ല.

പലരീതിയിലുളള കടന്നാക്രമണമാണ് ക്രിസ്ത്യന്‍ ജനവിഭാഗത്തിന് നേരെ നടക്കുന്നത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ സംഘപരിവാരം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ക്രിസ്ത്രീയ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത് ഈയിടെയാണ്. ഈ സംസ്ഥാനങ്ങളില്‍ കേരളമില്ല.

598 കേന്ദ്രങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ എടുത്തുകാട്ടി. കേരളത്തില്‍ നിന്നുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ചത്തീസ്ഗഢില്‍ ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുന്നു. കന്യാസ്ത്രീകളെ ആക്രമിക്കുന്നു. കോടതിയും കേന്ദ്ര സര്‍ക്കാരും തങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്. ആര്‍എസ്എസിന്റെ വിചാരധാരയില്‍ മുസ്ലീം, മിഷണറി, മാര്‍ക്സിസ്റ്റ് എന്നിവരാണ് മുഖ്യശത്രുക്കള്‍.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തൊല്‍പ്പിക്കാനായില്ലെങ്കില്‍ ഇന്ത്യയുണ്ടാകില്ല. 2025ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ആർഎസ്എസ് പ്രഖ്യാപിക്കും. സാധാരണക്കാരായ ഹിന്ദുക്കളുടെയല്ല കോപറേറ്റുകളുടെ ഇന്ത്യയായിരിക്കും അത്. ഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് ഫാസിസത്തിലേക്കാണ് പോകുന്നത്. ഭരണഘടനയുടെ അന്തസത്ത മാറ്റും. മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതാക്കും. പാഠപുസ്തകങ്ങള്‍ കാവിവല്‍കരിക്കുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ പഠിപ്പിക്കേണ്ടന്നാണ് കേന്ദ്രം സര്‍ക്കാര്‍ പറയുന്നത്. അത് പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അതിര്‍വരമ്പ് ഇല്ലാതാകുകയാണ്. അതിനാലാണ് കേരളത്തിലെ അനില്‍ ആന്റണിയും തമിഴ്നാട്ടിലെ സി ആര്‍ കേശവനും ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡിയും ബിജെപിയിലേക്ക് പോകുന്നത്.

തെളിനീരൊഴുകുന്ന കേരളത്തിന്റെ മതസൗഹാര്‍ദത്തില്‍ വിഷം കലര്‍ത്താനാണ് ബിജെപിയുടെ ശ്രമം. മരനിരപേക്ഷ ഉള്ളടക്കം ഇല്ലാതായാല്‍ കേരളമുണ്ടാകില്ല.

 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ