Skip to main content

പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറൽ സംവിധാനത്തിനുള്ളിൽ നിന്ന് കേരളം ചെറുക്കും

സ്കൂൾ പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറൽ സംവിധാനത്തിന് ഉള്ളിൽ നിന്ന് കേരളം ചെറുക്കും.

ദേശീയ തലത്തിൽ എൻസിഇആർടി പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങളിൽ നിന്നും (ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ) പുസ്തകങ്ങളുടെ റേഷണലൈസേഷൻ എന്ന പേരിൽ വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. പ്രധാനമായും 5 കാരണങ്ങളാണ് ഇതിന് എൻസിഇആർടി പറയുന്നത്.

1. ഒരേ ക്ലാസിലെ മറ്റ് വിഷയങ്ങളിലും ആവർത്തിച്ചു വരുന്ന ഭാഗങ്ങൾ.

2. ഒരേ വിഷയങ്ങളിൽ താഴ്ന്ന ക്ലാസിലോ ഉയർന്ന ക്ലാസിലോ ആവർത്തിച്ചു വരുന്ന പാഠഭാഗങ്ങൾ

3. കുട്ടികളുടെ പഠന പ്രയാസങ്ങൾ

4. കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതും ടീച്ചർമാരുടെ സഹായമില്ലാതെ തന്നെ പഠിക്കാൻ കഴിയുന്നതുമായ പാഠഭാഗങ്ങൾ.

5. ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമല്ലാത്ത പാഠഭാഗങ്ങൾ.

കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠന ഭാരം കുറക്കാനെന്ന പേരിൽ മുകളിൽ സൂചിപ്പിച്ച 5 കാര്യങ്ങൾ ചൂണ്ടി കാട്ടിയാണ് എൻസിഇആർടി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതായി അവകാശപ്പെടുന്നത്. അക്കാദമികമായി പോലും നിലനിൽക്കാത്തതാണ് അതിൽ പറയുന്ന പല വാദങ്ങളും. അതുകൊണ്ടു തന്നെ ഇതിൻ്റെ പിന്നിലെ നിക്ഷിപ്ത താല്പര്യങ്ങൾ വെട്ടിക്കുറച്ച പാഠഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. ഉദാഹരണത്തിന് വർഷങ്ങളായി കുട്ടികൾ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസിലെ തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി പാർട്ട് രണ്ടിലെ മുഗൾ രാജവംശവുമായി ബന്ധപ്പെട്ട മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്തിരിക്കുന്നു. പൊളിറ്റിക്കൽ സയൻസിലെ ജനകീയ സമരങ്ങൾ, ഏക പാർട്ടി ഭരണം തുടങ്ങിയ ഭാഗങ്ങളും വെട്ടിമാറ്റിയിരിക്കുന്നു. ഇതൊക്കെ വെട്ടിമാറ്റിക്കളയുന്നതിന് തക്കതായ കാരണം പറയാൻ ഇവർക്കാകുന്നില്ല.

കേരളത്തിൽ നമ്മൾ 11, 12 ക്ലാസുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയന വർഷം മുതലേ ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യങ്ങൾ ദേശീയ തലത്തിൽ ചെയ്തിരുന്നുവെങ്കിലും നമ്മൾ അംഗീകരിച്ചിരുന്നില്ല. മാനവിക വിഷയങ്ങൾ അതേപടി പഠിപ്പിക്കും എന്നാണ് കേരളം പ്രഖ്യാപിച്ചത്.അക്കാദമിക താല്പര്യത്തിന് മുൻതൂക്കം നൽകാതെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കേന്ദ്ര സർക്കാറിൻ്റെ നടപടിയെ കേരളം അംഗീകരിക്കുന്ന പ്രശ്നമേയില്ല. എക്കാലത്തും കേരളം ഉയർത്തിപ്പിടിച്ച വിശ്വമാനവിക സങ്കൽപ്പം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ തുടങ്ങിയവ മുറുകെ പിടിച്ചും അക്കാദമിക താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകിയും നാം മുന്നോട്ട് പോകും.

ഈ പുതിയ അധ്യയന വർഷത്തിലും എൻസിഇആർടിയുടെ ഈ നീക്കത്തെ കേരളം അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല, അക്കാദമിക താല്പര്യം മുന്നിൽ കണ്ട് കേരള സംസ്ഥാനത്തിന് അനുയോജ്യമായ പാഠഭാഗങ്ങൾ ചേർത്ത് പാഠപുസ്തങ്ങൾ വികസിപ്പിക്കാനാകും ശ്രമിക്കുക. അതോടൊപ്പം എസ്‌സിഇആർടി തന്നെ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിക്കും.



 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ