Skip to main content

ശാസ്ത്രീയമായ ചരിത്രബോധം ചോർത്തികളയുന്നത് ഫാസിസ്റ്റ് തന്ത്രമാണ്

എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിനു പിന്നാലെ ഗാന്ധി വധത്തെയും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെയും കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാർ എന്താണ് കരുതുന്നത്? മഹാത്മാഗാന്ധിയെ വധിച്ചതിന് പിന്നാലെ ആർഎസ്എസിനെ നിരോധിച്ചത് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ സ്വന്തം കയ്യിൽ നിന്ന് ഗാന്ധി വധത്തിന്റെ ചോരക്കറ കഴുകിക്കളയാം എന്നാണോ? ആർഎസ്എസ് തീവ്രവാദികളുടെ ഗുരുവായ വിഡി സവർക്കർ ഗാന്ധി വധക്കേസിൽ പ്രതിയായി വിചാരണ നേരിട്ടു എന്നതും നമ്മുടെ രാഷ്ട്രത്തിന്റെ സ്മരണയിൽ നിന്ന് മായ്ച്ചു കളയാനാവുന്നതല്ല.

‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു’, ‘ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു’, ‘ആർഎസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു’ തുടങ്ങിയ ഭാഗങ്ങൾ കൂടാതെ ഗുജറാത്ത് കലാപം, മുഗൾ കോടതികൾ, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്സലൈറ്റ് പ്രവർത്തനം തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി.

നമ്മുടെ രാജ്യചരിത്രത്തിൻറെ നിർണായക വസ്തുതകൾ വിദ്യാർത്ഥികളിൽ നിന്ന് മറച്ചു വയ്ക്കുന്നതിലൂടെ അറിവ് നേടുന്നതിനുള്ള അവരുടെ അവകാശം ലംഘിക്കുകയാണ്.

ശാസ്ത്രീയമായ ചരിത്രബോധമാണ് സാമൂഹികമാറ്റത്തിന് പരിശ്രമിക്കുകയും പൊരുതുകയും ചെയ്യുന്നവരുടെ കരുത്ത് . അത് ചോർത്തിക്കളയൽ എന്നും ഫാസിസ്റ്റ് തന്ത്രമായിരുന്നു എന്നത് മറന്നുകൂടാ.

 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.