Skip to main content

ക്രൈസ്തവർക്ക് നേരെയുണ്ടായ സംഘപരിവാർ ആക്രമണങ്ങൾക്ക് നേരെ കണ്ണടച്ച് ഛത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാർ ആക്രമണത്തിന് ഇരയായവരുടെ ആവശ്വങ്ങൾ ഉയർത്തി സിപിഐ എം സംഘം

1500ൽ പരം ആദിവാസി ക്രൈസ്തവർ പലായനം ചെയ്യേണ്ടി വരികയും നിരവധി വീടുകളും പള്ളികളും തകർക്കപ്പെടുകയും ചെയ്ത ഭീകരമായ ഒരു അക്രമണപരമ്പരയാണ് ഛത്തീസ്‌ഗഢിലെ വടക്കൻ ബസ്തർ പ്രദേശത്തെ ജില്ലകളായ കൊണ്ടെഗാവ്, നാരായൺപുർ, കാങ്കർ ജില്ലകളിൽ നവംബർ-ഡിസംബർ 2022, ജനുവരി 2023 മാസങ്ങളിൽ ഉണ്ടായത്.

സംഘപരിവാർ ശക്തികളുടെ ആസൂത്രണത്തിൽ പരക്കെ അക്രമണങ്ങളും വലിയ നാശനഷ്ടങ്ങളുമുണ്ടായി എങ്കിലും ഇതുവരെയ്ക്കും സംസ്ഥാനസർക്കാരിലെ മന്ത്രികളോ കോൺഗ്രസിലെ പ്രധാനനേതാകളോ ആരും തന്നെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ അക്രമത്തിൽ ഇരയായവർക്ക് ആശ്വാസമേകാൻ എത്തുകയോ ഉണ്ടായില്ല. കോൺഗ്രസ് നയിക്കുന്ന സംസ്ഥാനസർക്കാർ ക്രമസമാധാനപാലനത്തിൽ പരാജയപ്പെടുകയും കലാപബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ കടുത്ത അനാസ്ഥ കാണിക്കുകയുമാണ്. മതന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവ്യവസ്ഥയ്ക്കും നേരെ ബിജെപി ഉയർത്തുന്ന ഭീഷണികൾ പ്രതിരോധിക്കുന്നത് കോൺഗ്രസിന്റെ അജണ്ടയല്ലായെന്ന് വ്യക്തമാക്കുന്നതാണ് ഛത്തീസ്‌ഗഢിലെ സംഭവങ്ങൾ.

ജനുവരി 20-22 തീയതികളിൽ സിപിഐ എമ്മിന്റെയും ആദിവാസി അധികാർ മഞ്ചിന്റെയും നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം പ്രശ്‌നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി. പോളിറ്റ് ബ്യുറോ അംഗം സ. ബൃന്ദാ കാരാട്ട്, ഛത്തീസ്‌ഗഢ് സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് സെക്രട്ടറി സ. ധർമരാജ് മഹാപാത്ര എന്നിവരുൾപ്പെട്ട ഈ സംഘം അക്രമത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സൗഹാർദത്തോടെ മുമ്പുവരെ ജീവിച്ചിരുന്ന ആദിവാസി സമൂഹങ്ങൾക്കിടയിൽ അക്രമത്തിലേക്ക് നയിക്കുന്ന രൂക്ഷമായ ഭിന്നത എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കുവാനുമാണ് എത്തിയത്.

അക്രമത്തിനിരയായവർ, പാസ്റ്റർമാർ, പുരോഹിതർ, ആദിവാസികൾ, ആദിവാസി സംഘടനകളിലെ അംഗങ്ങൾ, ഛത്തീസ്ഗഢ് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് നേതാക്കൾ എന്നിവരുൾപ്പെടെ 100-ലധികം പേരുമായി പ്രതിനിധി സംഘം സംവദിച്ചു. ജില്ലാ അധികാരികളേയും മറ്റ് അധികൃതരേയും കണ്ട് സംഘാംഗങ്ങൾ സ്ഥിതിഗതികളെ പറ്റി ചർച്ച ചെയ്തു.

അവിടെ ഉണ്ടായ അക്രമത്തിന്റെ വ്യാപ്തി മനസ്സിലാക്കാനോ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാനോ സർക്കാർ തലത്തിൽ നിന്ന് ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ആർക്കും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ക്യാമ്പുകളിൽ കഴിഞ്ഞ ക്രൈസ്തവരെ നിർബന്ധപൂർവ്വം വീടുകളിലേക്ക് പറഞ്ഞയച്ച സർക്കാർ ഇവരുടെ തുടർന്നുള്ള സുരക്ഷയ്ക്കായി ഒന്നും ചെയ്യാഞ്ഞത് മൂലം ഇവർക്കിപ്പോഴും വീടുകളിൽ പ്രവേശിക്കാൻ ആയിട്ടില്ല. പലയിടങ്ങളിലും ക്രൈസ്തവർ സാമൂഹിക ബഹിഷ്കരണം നേരിടുന്നു.

ആദിവാസി വിഭാഗങ്ങൾക്കിടയിൽ അസഹിഷ്ണുത വളർത്തിയും 'നിർബന്ധിത മതപരിവർത്തനം' എന്ന വ്യാജ ആരോപണമുന്നയിച്ചുമാണ് സംഘപരിവാർ അനുകൂല ശക്തികൾ ഈ അക്രമപരമ്പരയ്ക്ക് തിരികൊളുത്തിയത്. സന്ദർശനശേഷം പ്രതിനിധി സംഘം ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നൽകിയ വിശദമായ നിവേദനത്തിൽ ആദിവാസി ക്രൈസ്തവർ നേരിടുന്ന അനീതികൾ വിവരിച്ചിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.