Skip to main content

ഉയരുന്ന തൊഴിലില്ലായ്മയും കുറയുന്ന തൊഴിൽ പങ്കാളിത്തവും

നമ്മുടെ രാജ്യത്തെ കഴിഞ്ഞ പതിനാറുമാസക്കാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയായിരുന്നു 2022 ഡിസംബറിലേതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ കാണിക്കുന്നു. 8.3% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്.

നോട്ട് നിരോധനം, ജിഎസ്ടി നടപ്പിലാക്കൽ, കോവിഡ് മുതലായവയുടെ ആഘാതം രാജ്യത്തിന്റെ സമ്പദ്‌രംഗത്തിൽ ഉണ്ടായതിന്റെ ഫലമായിട്ടാണ് തൊഴിലില്ലായ്മ ഇത്രയ്ക്ക് രൂക്ഷമായത്. സാമ്പത്തികരംഗത്തിൻ്റെ ശോഷണം മൂലം തൊഴിലില്ലായ്മ വര്ധിക്കുന്നതിനൊപ്പം തന്നെ തൊഴിൽപങ്കാളിത്തവും കുത്തനെ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു എന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകളിൽ കാണാം. തൊഴിലെടുക്കാൻ കഴിയുന്ന പ്രായക്കാരായ വ്യക്തികളുടെ തൊഴിൽകമ്പോളത്തിലെ പങ്കാളിത്തതയെയാണ് തൊഴിൽപങ്കാളിത്തം എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്. 15-65 പ്രായത്തിലുള്ള ജനവിഭാഗങ്ങളിലെ തൊഴിലെടുക്കുന്നവരുടെയും തൊഴിൽ അന്വേഷിക്കുന്നവരുടെയും നിരക്കനുസരിച്ചാണ് തൊഴിൽപങ്കാളിത്തത്തിന്റെ അളവ് കണ്ടെത്തുന്നത്. തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ നല്ലൊരു പങ്ക് ജനങ്ങൾ തൊഴിൽ തേടുന്നതിൽ നിന്ന് പിൻവാങ്ങുകയുണ്ടായി എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. 2016 ജനുവരിയിൽ 47.7% ആയിരുന്നു തൊഴിൽപങ്കാളിത്ത നിരക്കെങ്കിൽ ജുലൈ 2022ൽ അത് 38.94%ത്തിലേക്ക് അത് കൂപ്പുകുത്തി. ഡിസംബർ 2022ൽ നേരിയ മുന്നേറ്റമുണ്ടായി തൊഴിൽ പങ്കാളിത്തനിരക്ക് 40.5%ൽ എത്തിയിട്ടുണ്ടെങ്കിലും നഗരമേഖലയിൽ വലിയ തൊഴിലില്ലായ്മ തുടരുന്നുവെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ കാണിക്കുന്നത്.

നവലിബറൽ സാമ്പത്തികനയങ്ങൾ നടപ്പിലാക്കിയതിൻ്റെ ഫലമായി കഴിഞ്ഞ കുറച്ചു ദശകങ്ങളായി ‘തൊഴിലില്ലാത്ത സാമ്പത്തിക വളർച്ച’ എന്ന പ്രതിഭാസം നമ്മുടെ സാമ്പത്തികരംഗത്ത് ദൃശ്യമാണ്. തൊണ്ണൂറുകൾ മുതൽ കോൺഗ്രസ്, ബിജെപി സർക്കാരുകൾ സ്വീകരിച്ച സാമ്പത്തികനയത്തിൽ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് ഊന്നൽ കൊടുക്കാത്തതിൻ്റെ ഫലമായിട്ടാണ് തൊഴിലുകൾ സൃഷ്ടിക്കാൻ ആകാത്ത ഒരു വളർച്ചാക്രമത്തിലേക്ക് രാജ്യം എത്തുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തത്.

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കാളികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായ സമയത്ത്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം

സ. പിണറായി വിജയൻ

ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കാളികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായ സമയത്ത്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം. രേഖകൾ കൊണ്ടുപോയിട്ടുണ്ടെങ്കിൽ കണ്ടെടുക്കാൻ പരിശോധന നടത്തണം. നിയമനടപടി സ്വീകരിക്കണം.

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം. ഒരാഴ്‌ചക്കകം ആറുപേർ കാട്ടാന ആക്രമണത്തിൽ മരിച്ചിട്ടും ചോദ്യങ്ങളെ പരിഹസിക്കുകയാണ്‌ മന്ത്രി. യുഡിഎഫ്‌ പ്രകടനപത്രികവാഗ്‌ദാനം ചെയ്‌ത 21 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്ക്‌ നഷ്‌ടപരിഹാരം നൽകണം.

യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ സമ്പൂര്‍ണമായി കീഴടങ്ങി

സ. പിണറായി വിജയൻ

ഒരുമാസം തികയുമ്പോഴേക്കും യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ സമ്പൂര്‍ണമായി കീഴടങ്ങി. മതനിരപേക്ഷ വിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്ന നടപടിയിൽ യുഡിഎഫ്‌ പ്രതികരിക്കണം.