Skip to main content

മാധ്യമങ്ങൾ തൊഴിലാളിവർഗ താൽപര്യങ്ങൾ പരിഗണിക്കുകയോ ജനകീയവിഷയങ്ങൾ ചർച്ചയാക്കുകയോ ചെയ്യുന്നില്ല; മാധ്യമലോകം കുത്തകകൾ കീഴടക്കി

ആറരപ്പതിറ്റാണ്ടായുള്ള കേരളത്തിന്റെ പൊതു വികസനമുന്നേറ്റം തകർക്കാൻ സംഘടിതനീക്കം നടക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന കേരള ബദലിന്‌ തടയിടാനാണ്‌ ശ്രമം. പ്രതിപക്ഷമായ കോൺഗ്രസും ഇതിനൊപ്പം കൂടുകയാണ്‌. ഭരണഘടനാ അധികാരസ്ഥാപനങ്ങളും ഇതിന്‌ ശ്രമിക്കുകയാണ്‌. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ പിന്തുണയോടെയാണ്‌ അധികാരത്തിലേറിയത്‌. ജനകീയ കരുത്തിൽ ഏറ്റെടുത്ത വികസനപദ്ധതികൾ പൂർത്തീകരിക്കും

ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാരുകൾ മുതൽ എല്ലാ ഇടതുപക്ഷ സർക്കാരുകളും ജനകീയ നിയമനിർമാണങ്ങൾ നടത്തി. ഭൂപരിഷ്‌കരണം, സമ്പൂർണ സാക്ഷരത, ആരോഗ്യ മുന്നേറ്റം, അടിസ്ഥാന സൗകര്യ വികസനക്കുതിപ്പ്‌, സാമൂഹ്യ സുരക്ഷാ പെൻഷൻ, പൊതുവിതരണ ശൃംഖല എന്നിങ്ങനെ ഒട്ടേറെ മുന്നേറ്റങ്ങൾ. വലതുപക്ഷ സർക്കാരുകൾ അത്തരം നിയമങ്ങളിൽ വെള്ളം ചേർക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ പോരാട്ടങ്ങൾ നടത്തി. അതിനാലാണ്‌ വികസന ബദലുകൾ സംരക്ഷിക്കാനായത്‌. ഇടതുപക്ഷ സർക്കാരുകൾക്ക്‌ ആദ്യമായി ഇത്തവണ തുടർച്ച ലഭിച്ചു. രണ്ടാം പിണറായിസർക്കാർ പുതിയ കാലത്തിനനുസരിച്ച്‌ പുതുകേരളം കെട്ടിപ്പടുക്കുകയാണ്‌. വിജ്ഞാനസമ്പത്ത്‌ പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസമേഖലയിൽ കുതിപ്പിനും അതുവഴി തൊഴിലവസരങ്ങൾക്കും വഴിതുറക്കുകയാണ്‌. ഈ വികസനക്കുതിപ്പുകൾക്ക്‌ തടയിടാനാണ്‌ ശ്രമം.

മാധ്യമലോകം ഇന്ന്‌ കുത്തകകൾ കീഴടക്കി. അവർ തൊഴിലാളിവർഗതാൽപ്പര്യങ്ങൾ പരിഗണിക്കുന്നില്ല. ജനകീയവിഷയങ്ങൾ ചർച്ചയാക്കുന്നുമില്ല. പകരം മാധ്യമങ്ങൾ സെൻസേഷന്റെ പിന്നാലെ പോവുകയാണ്. മഹാഭൂരിപക്ഷം പത്രങ്ങളും പുരോഗമനപക്ഷത്തിന്‌ എതിരെ നിൽക്കുകയാണ്. മാധ്യമലോകം പ്രതിലോമനിലപാടുകൾ സ്വീകരിക്കുകയാണ്. ദേശാഭിമാനി ജനങ്ങളുടെ പത്രമാണ്‌. കുത്തക മുതലാളിത്തശക്തികൾക്കെതിരെയും ഭരണവർഗ കടന്നാക്രമണങ്ങളെയും ചെറുത്ത്‌ ദേശാഭിമാനി മുന്നോട്ടുപോവുകയാണ്‌. ഭാവിയിൽ കേരളത്തിലെ ഒന്നാമത്തെ പത്രമായി ദേശാഭിമാനി മാറും.

 

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.