Skip to main content

ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്.

ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും നിലവിൽ പ്രസിഡന്റുമായ ബോൾസനാരോയെയാണ് തൊഴിലാളി പാർടിയുടെ ലൂയിസ് ലുല ഡ സിൽവ പരാജയപ്പെടുത്തിയത്. വലിയ വാശിയോടെ നടന്ന തെരഞ്ഞെടുപ്പിൽ അമ്പത്തൊന്നു ശതമാനം വോട്ട് നേടിയാണ് ലുല വിജയിച്ചത്. അന്യായമായ ഒരു കോടതിവിയിലൂടെ 2019 വരെ മുമ്പ് രണ്ടു തവണ പ്രസിഡന്റ് ആയിരുന്ന ലുല ജയിലിൽ ആയിരുന്നു. ബ്രസീലിയൻ സുപ്രീം കോടതിയുടെ ഒരു വിധി അനുസരിച്ചാണ് അദ്ദേഹം ജയിൽ മോചിതനായതും മറ്റൊരു വിധി പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ലഭിച്ചതും. ബോൾസനാരോയുടെ അനുയായികളുടെ ഉഗ്രമായ എതിർപ്പിനെ മാത്രമല്ല, ബ്രസീലിയൻ ഭരണകൂടത്തെ ആകെ നേരിട്ടാണ് ലുല വിജയിച്ചത്.

ക്യൂബയിൽവച്ച് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് സമ്മേളനത്തിലെ ബ്രസീലിയൻ പ്രതിനിധികളോട് സ്ഥിതിഗതികൾ ചർച്ചചെയ്തപ്പോൾ അവർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത് വലിയ ആവേശമായിരുന്നു. വോട്ടിംഗിൽ പങ്കെടുക്കുന്നതിനായി അവർ നേരത്തേമടങ്ങുംമുന്നേ വിജയാശംസകൾ ആലിംഗനത്തോടെ സ്വീകരിച്ചാണ് പിരിഞ്ഞത് . ബ്രസീലിലെ ഇടതുപക്ഷ വിജയത്തോടെ ലാറ്റിനമേരിക്ക ഏതാണ്ട് പൂർണ്ണമായി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവർത്തികളിൽനിന്ന് വിമുക്തമായിട്ടുണ്ട്.

ലോകത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ പതാകവാഹകരായ ഡോണൾഡ് ട്രംപ്, ബോറിസ് ജോൺസൺ, നരേന്ദ്ര മോദി, എർദോഗൻ ധാരയിലെ ഒരു നേതാവ് കൂടെ ജനവിധിയാൽ പരാജയപ്പെടുകയാണ്. മോദിയും എർദോഗനും ആണ് ഇനി പരാജയപ്പെടുത്താനുള്ളവർ.

ജനാധിപത്യത്തിനും സോഷ്യലിസത്തിനും സമാധാനത്തിനും വേണ്ടി ലോകമെമ്പാടും നടക്കുന്ന ജനകീയ പ്രസ്ഥാനം മുന്നോട്ട് എന്നാണ് ലുലയുടെ വിജയം ഉയർത്തിക്കാട്ടുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.