Skip to main content

രാജ്യത്ത്‌ മറ്റ്‌ ഭാഷകൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ഈ നീക്കം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന്‌ യോജിച്ചതല്ല.

രാജ്യത്ത്‌ മറ്റ്‌ ഭാഷകൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ഈ നീക്കം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന്‌ യോജിച്ചതല്ല.

കേന്ദ്ര റിക്രൂട്ട്‌മെന്റ്‌ പരീക്ഷകൾക്കുള്ള ചോദ്യ പേപ്പർ, കേന്ദ്രീയ വിദ്യാലയങ്ങൾ മുതൽ ഐഐടികളും ഐഐഎമ്മുകളും കേന്ദ്രസർവകലാശാലകളും വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നിർദേശങ്ങളും ഹിന്ദിയിലാക്കാനാണ്‌ നിർദേശം വന്നിരിക്കുന്നത്‌. ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ ഭാഷകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി മാത്രമായി ഉപയോഗിക്കപ്പെടരുത്‌. വിദ്യാഭ്യാസ രംഗത്ത്‌ സംസ്ഥാനങ്ങളുടെ നിർദ്ദിഷ്ടാവകാശങ്ങൾ അംഗീകരിക്കപ്പെടണം. ഇക്കാര്യത്തിൽ തിടുക്കപ്പെട്ടുള്ള തീരുമാനമുണ്ടാകരുത്‌.

നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിന്‌ വലിയ സ്ഥാനമുള്ള രാജ്യമാണ്‌ നമ്മുടേത്‌. സാംസ്കാരികവും ഭാഷാപരവും മതപരവുമായ വൈവിധ്യങ്ങളുടെ സാഹോദര്യം നിലനിൽക്കുന്നിടമാണ്‌ നമ്മുടെ രാജ്യം. മാതൃഭാഷയ്‌ക്ക്‌ പുറമെ മറ്റ്‌ ഭാഷകളും പഠിക്കുന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്‌. എന്നാൽ, ഏതെങ്കിലും ഒരു ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമം തൊഴിലന്വേഷകരെയും പൊതുജനങ്ങളെയും ബാധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണം. നിരവധി ഭാഷകൾ നിലനിൽക്കുമ്പോൾ ഏതെങ്കിലുമൊന്ന്‌ രാജ്യത്തിന്റേതായി മാറരുത്‌.

ഇക്കാര്യത്തിൽ തൊഴിലന്വേഷകർക്കും വിദ്യാർഥികൾക്കുമിടയിൽ ഗൗരവകരമായ ആശങ്കയുണ്ട്‌. ഭരണഘടനയിൽ അനുശാസിക്കുന്ന എല്ലാ ഭാഷകളിലും മത്സരപരീക്ഷകളുടെ ചോദ്യപേപ്പർ അച്ചടിക്കാൻ തയ്യാറാകണം.

 

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.