Skip to main content

എൽ ഐ സി പോളിസി ഉടമകൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം ഉറപ്പാക്കണം

07.05.2022

10 ശതമാനം ഓഹരിക്കു റിസർവ്വേഷനും വിലയിൽ 60 രൂപ ഇളവും നൽകിക്കൊണ്ട് 30 കോടി പോളിസി ഉടമകളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ. ഓഹരി വിൽക്കാൻ അവകാശമുള്ള കമ്പനി ആയിരുന്നില്ല എൽഐസി. 2011-ലും 2021-ലും പാസ്സാക്കിയ എൽഐസി നിയമഭേദഗതികളിലൂടെയാണ് ഇതിനുള്ള നിയമപരമായ അവകാശം കേന്ദ്രസർക്കാർ സ്ഥാപിച്ചെടുത്തത്. ഈ നിയമഭേദഗതികളെത്തന്നെ കോടതികളിൽ ചോദ്യം ചെയ്യുവാൻ പോവുകയാണ്. മദിരാശി, മുംബൈ ഹൈക്കോടതികൾ നിയമനിർമ്മാണ നടപടിക്രമങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേസുകൾ തള്ളി. അതുകൊണ്ട് ഇപ്പോൾ നിയമത്തിന്റെ ഉള്ളടക്കത്തെത്തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് ഫയൽ ചെയ്യുകയാണ്.

എൽഐസിയുടെ ഓഹരി വിൽപ്പന എങ്ങനെയാണ് പോളിസി ഉടമകളുടെ ഭാവി വരുമാനത്തെ കൊള്ളയടിക്കുകയെന്നതിനു ചില കണക്കുകൾ അവതരിപ്പിക്കട്ടെ. 2020-21-ലെ ഇൻഷ്വറൻസ് മേഖലയുടെ പ്രസക്തമായ ചില കണക്കുകൾ റെഡ്ഹെറിംഗ് റിപ്പോർട്ടിൽ ലഭ്യമാണ്.

എൽഐസി 2020-21-ൽ 57120 കോടി രൂപ ബോണസായി വിതരണം ചെയ്തു. അതേസമയം ലാഭവിഹിതമായി മാറ്റിയത് 2829 കോടി രൂപയാണ്. ലാഭത്തിന്റെ 20.19 മടങ്ങാണ് ബോണസായി വിതരണം ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ താരതമ്യ കണക്കുകൾ ലഭ്യമാണ്. അവ വിതരണം ചെയ്ത ബോണസ് തുക 5763 കോടി രൂപയാണ്. ലാഭമായി മാറ്റിയത് 9011 കോടി രൂപയാണ്. ബോണസിനേക്കാൾ കൂടുതൽ ലാഭമാണ്. ബോണസ് ലാഭത്തിന്റെ 0.82 ശതമാനമേ വരൂ.

എൽഐസി ഇന്നത്തെ ഒരു സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയെപ്പോലെയായി മാറുമ്പോൾ പോളിസി ഉടമകളുടെ ബോണസിന് എന്തു സംഭവിക്കുമെന്നതിന്റെ കൃത്യമായ ഒരു ചിത്രമാണിത്.

ഇതിനുള്ള പരിഹാരമായി നിയോലിബറലുകൾ വാദിക്കുക പോളിസി ഉടമകൾക്കു ഓഹരി ഉടമകൾ ആകാമല്ലോ എന്നാണ്. 30 കോടിയിൽപ്പരം വരുന്ന പോളിസി ഉടമകൾക്കു 10 ശതമാനമാണ് ഓഹരി സംവരണം ചെയ്തിരിക്കുന്നത്. അതേസമയം സ്ഥാപന നിക്ഷേപകർക്കു 40 ശതമാനത്തിലേറെ സംവരണം ചെയ്തിരിക്കുന്നു. ഈ പോളിസി ഉടമകളിൽ എത്ര ശതമാനം പേർക്ക് ഓഹരി ഉടമസ്ഥാരാകാൻ കഴിയും? ഇന്നത്തെ ഓഹരി ഉടമസ്ഥരിൽ ഒരു വരേണ്യ വിഭാഗത്തിനേ ഇതിനു കഴിയൂ. അതേസമയം ഓഹരി ഉടമസ്ഥർക്കെല്ലാവർക്കും ലഭിച്ചുകൊണ്ടിരിക്കുന്ന ബോണസ് കുത്തനെ ഇടിയുകയും ചെയ്യും. ഇതാണു സംഭവിക്കുക.

സർക്കാരിന് എൽഐസിയെ സ്വകാര്യവൽക്കരിക്കണമെന്നു വാശിയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് പോളിസി ഉടമകൾക്കു നഷ്ടപരിഹാരം നൽകുകയാണ്. എൽഐസി ദേശസാൽക്കരിച്ചപ്പോൾ നിലവിലുണ്ടായിരുന്ന മ്യൂച്വൽ സൊസൈറ്റികൾക്കും നഷ്ടപരിഹാരം നൽകി. മ്യൂച്വൽ സൊസൈറ്റികളുടെ മുഴുവൻ ആദായവും പോളിസി ഉടമകൾക്കുള്ളതാണ്. എന്നുവച്ചാൽ സർക്കാർ സൊസൈറ്റികളുടെ പോളിസി ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ് ദേശസാൽക്കരണം നടത്തിയത്. ഈ തത്വം ഇന്നും ബാധകമാണ്.

Investopedia ഡിമ്യൂച്വലൈസേഷനെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്: “Demutualization is a process by which a private, member-owned company, such as a co-op, or a mutual life insurance company, legally changes its structure, in order to become a public-traded company owned by shareholders.” ഇത്തരമൊരു നടപടി സ്വീകരിക്കാതെ പോളിസി ഉടമകളുടെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ നേടുന്ന ആദായം ബോണസായി നൽകാതെ ഓഹരി ഉടകളുടേതായി മാറ്റാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

അന്തർദേശീയ കീഴ്വഴക്കങ്ങൾ ഇതിനു വിരുദ്ധമാണ്. ഒട്ടേറെ പ്രസിദ്ധമായ ഇൻഷ്വറൻസ് കമ്പനികളുടെ തുടക്കം മ്യൂച്വൽ സൊസൈറ്റികളെന്ന നിലയിലാണ്. അവ കമ്പനികളായി രൂപാന്തരപ്പെടുന്നതിനുമുമ്പ് ഡിമ്യൂച്വലൈസേഷനു (De-mutualization) വിധേയമാകും. പോളിസി ഉടമകൾക്കു ഷെയറോ കാശായി നഷ്ടപരിഹാരമോ ഓഹരിയോ നൽകും. Sun Life Assurance Company (March 2000), Prudential Insurance Company (December 2000) എന്നിവയുടെ കോർപ്പറൈറ്റേസേഷൻ ഇതിനുദാഹരണമാണ്. 10 ശതമാനം ഓഹരിയുടെ റിസർവേഷനും 60 രൂപ വില കുറച്ചു കൊടുക്കുന്നതുംകൊണ്ട് ഡിമ്യൂച്വലൈസേഷൻ ആകുന്നില്ല.

കൂടുതൽ ലേഖനങ്ങൾ

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി.

നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു

സ. പിണറായി വിജയൻ

നമ്മുടെ നാട് നവകേരള നിർമ്മിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്ക് മുന്നിൽ ഇന്ന് സമർപ്പിച്ചു.

സി‌പി‌ഐ എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം, സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.