Skip to main content

ജി. എൻ സായിബാബയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

ദില്ലി സർവകലാശാലയിൽ അധ്യാപകനായിരുന്ന മനുഷ്യാവകാശപ്രവർത്തകൻ ഡോ. ജി എൻ സായിബാബ ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ അന്തരിച്ചു.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ഉടനെ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർക്കും മറ്റും എതിരെ ആരംഭിച്ച ഭരണകൂട ആക്രമണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ 2014 മേയിൽ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തത്. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ട് എന്ന പേരിലായിരുന്നു ഈ അറസ്റ്റ്. 2015ൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു എങ്കിലും സുപ്രീം കോടതി ഉടനെ അത് റദ്ദാക്കി. 2017ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. പക്ഷേ, 2022 ൽ ബോംബെ ഹൈക്കോടതി സായിബാബയെയും ഒപ്പം അറസ്റ്റിലായ മറ്റ് അഞ്ചു പേരെയും വെറുതെ വിട്ടു. സുപ്രീം കോടതി ഈ വിധിയും റദ്ദാക്കി. പക്ഷേ, 2024 മാർച്ചിൽ ബോംബെ ഹൈക്കോടതി വീണ്ടും അദ്ദേഹത്തെയും മറ്റ് അഞ്ചു പേരെയും വെറുതെ വിട്ടു.

തുടർന്നു പുറത്തിറങ്ങിയ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. അദ്ദേഹത്തെ കാണാനാവാതെ അദ്ദേഹത്തിന്റെ അമ്മ മരിച്ചിരുന്നു.

അഞ്ചു വയസ്സ് മുതൽ പോളിയോ ബാധിതനായി വീൽ ചെയറിൽ നീങ്ങുന്ന അദ്ദേഹത്തിന് ജയിൽ ജീവിതം അസാധാരണമാം വിധം ദുഷ്കരമാക്കുന്നതിൽ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചു.

ഫാ. സ്റ്റാൻ സ്വാമി മോദി സർക്കാരിന്റെ തടവറയിൽ മരിച്ചു എങ്കിൽ, മുസോളിനിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിൻറെ ജയിലിൽ നീണ്ടകാലം കിടന്ന് ആരോഗ്യം നഷ്ടപ്പെട്ടശേഷം പുറത്തുവിട്ട അന്റോണിയോ ഗ്രാംഷി ഒരു സാനട്ടോറിയത്തിൽ മരിച്ച പോലെ, ഡോ. ജിം എൻ സായിബാബ ഇന്ന് ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ മരണമടഞ്ഞു!

സായിബാബയെ അവസാനമായി കണ്ടത് സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ, ശാരീരിക അവശതകൾക്കിടയിലും, സെപ്തംബർ പതിനാലിന് അദ്ദേഹം എകെജി ഭവനിൽ വന്നപ്പോൾ ആയിരുന്നു.

ഭരണകൂടം നടത്തിയ ഒരു കൊലപാതകമാണിത്. ജി. എൻ സായിബാബയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.