Skip to main content

ജി. എൻ സായിബാബയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

ദില്ലി സർവകലാശാലയിൽ അധ്യാപകനായിരുന്ന മനുഷ്യാവകാശപ്രവർത്തകൻ ഡോ. ജി എൻ സായിബാബ ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ അന്തരിച്ചു.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ഉടനെ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർക്കും മറ്റും എതിരെ ആരംഭിച്ച ഭരണകൂട ആക്രമണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ 2014 മേയിൽ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തത്. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ട് എന്ന പേരിലായിരുന്നു ഈ അറസ്റ്റ്. 2015ൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു എങ്കിലും സുപ്രീം കോടതി ഉടനെ അത് റദ്ദാക്കി. 2017ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. പക്ഷേ, 2022 ൽ ബോംബെ ഹൈക്കോടതി സായിബാബയെയും ഒപ്പം അറസ്റ്റിലായ മറ്റ് അഞ്ചു പേരെയും വെറുതെ വിട്ടു. സുപ്രീം കോടതി ഈ വിധിയും റദ്ദാക്കി. പക്ഷേ, 2024 മാർച്ചിൽ ബോംബെ ഹൈക്കോടതി വീണ്ടും അദ്ദേഹത്തെയും മറ്റ് അഞ്ചു പേരെയും വെറുതെ വിട്ടു.

തുടർന്നു പുറത്തിറങ്ങിയ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. അദ്ദേഹത്തെ കാണാനാവാതെ അദ്ദേഹത്തിന്റെ അമ്മ മരിച്ചിരുന്നു.

അഞ്ചു വയസ്സ് മുതൽ പോളിയോ ബാധിതനായി വീൽ ചെയറിൽ നീങ്ങുന്ന അദ്ദേഹത്തിന് ജയിൽ ജീവിതം അസാധാരണമാം വിധം ദുഷ്കരമാക്കുന്നതിൽ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചു.

ഫാ. സ്റ്റാൻ സ്വാമി മോദി സർക്കാരിന്റെ തടവറയിൽ മരിച്ചു എങ്കിൽ, മുസോളിനിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിൻറെ ജയിലിൽ നീണ്ടകാലം കിടന്ന് ആരോഗ്യം നഷ്ടപ്പെട്ടശേഷം പുറത്തുവിട്ട അന്റോണിയോ ഗ്രാംഷി ഒരു സാനട്ടോറിയത്തിൽ മരിച്ച പോലെ, ഡോ. ജിം എൻ സായിബാബ ഇന്ന് ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ മരണമടഞ്ഞു!

സായിബാബയെ അവസാനമായി കണ്ടത് സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ, ശാരീരിക അവശതകൾക്കിടയിലും, സെപ്തംബർ പതിനാലിന് അദ്ദേഹം എകെജി ഭവനിൽ വന്നപ്പോൾ ആയിരുന്നു.

ഭരണകൂടം നടത്തിയ ഒരു കൊലപാതകമാണിത്. ജി. എൻ സായിബാബയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.