Skip to main content

സ്‌ത്രീകളുടെ തൊഴിൽ അവകാശത്തിനും അഭിമാന സംരക്ഷണത്തിനും സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌ കൈക്കൊള്ളും

സ്‌ത്രീകളുടെ തൊഴിൽ അവകാശത്തിനും അഭിമാന സംരക്ഷണത്തിനുംവേണ്ടി സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌ കൈക്കൊള്ളും. നിർഭയമായി കലാമികവ്‌ തെളിയിക്കുന്നതിന്‌, സുരക്ഷിതത്വമുള്ള വിധത്തിൽ കലാരംഗത്തെ ശുദ്ധീകരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മനസ്സിനെ മലിനമാക്കുന്ന അംശങ്ങൾ സിനിമയിലോ സിനിമാ മേഖലയിലോ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ആ രംഗത്ത്‌ പ്രവർത്തിക്കുന്നവർക്കുണ്ട്‌.

കലാകാരികളുടെ മുന്നിൽ ഒരു ഉപാധിയും ഉണ്ടാകരുത്‌. കലേതരമായ ഒരവസ്ഥയും ഉണ്ടാകരുത്‌. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ നിർബന്ധമുള്ളതുകൊണ്ടാണ്‌ ചില പരാതികൾ ഉണ്ടായപ്പോൾ സ്‌ത്രീകളുടേതുമാത്രമായ കമ്മിറ്റിയെ നിയോഗിച്ചത്‌. ഇന്ത്യയിൽ ഒരിടത്തുമാത്രമേ ഇത്തരമൊരു നടപടി ഉണ്ടായിട്ടുള്ളൂ. അത്‌ കേരളത്തിലാണ്‌. ഇത്‌ അഭിമാനിക്കാവുന്ന ഒരു മാതൃകയാണ്‌. ഈ മാതൃക പലയിടത്തും സ്വീകരിക്കപ്പെടുമെന്ന്‌ ഉറപ്പാണ്‌. ചലച്ചിത്രരംഗത്തിന്റെ വികസനം മുന്നിൽക്കണ്ട്‌ കാര്യമായ ഇടപെടലുകളാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.