Skip to main content

അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിട്ട് രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്തുകളയാമെന്ന മോദിയുടെ ധാർഷ്ട്യത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌, സിബിഐ, ആദായനികുതി വകുപ്പ്‌ തുടങ്ങിയ അന്വേഷണ ഏജൻസികൾക്ക് തോന്നിയതുപോലെ ആളുകളെ പ്രതികളാക്കാനും ഇഷ്ടം പോലെ ഓഴിവാക്കാനും കഴിയില്ല എന്ന സുപ്രീംകോടതിയുടെ ശക്തമായ വാക്കുകൾ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന് കിട്ടിയ കടുത്ത പ്രഹരമാണ്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി ആർ എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇത് പറഞ്ഞത്. മനീഷ്‌ സിസോദിയയും അരവിന്ദ്‌ കെജ്‌രിവാളും ഹേമന്ത്‌ സോറനുമൊക്കെ അതിന്റെ ഇരകളായി നമുക്കു മുന്നിലുണ്ട്‌.
മോദി അധികാരത്തിൽ വന്നതിന് ശേഷം ഈ ഏജൻസികൾ വേട്ടയാടിപ്പിടിച്ചവരിൽ രാഷ്‌ട്രീയ നേതാക്കളും പ്രവർത്തകരും മാത്രമല്ല, ബിജെപിയെ വിമർശിക്കുന്ന പ്രശസ്‌ത വ്യക്തികൾപോലുമുണ്ട്‌. കേസെടുത്ത് വിചാരണ നടത്തി ശിക്ഷിക്കുക എന്നതല്ല ഇപ്പോൾ സർക്കാർ രീതി. അങ്ങനെ ശിക്ഷിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത നിരപരാധികളെ അടക്കം ഭീകരവകുപ്പുകൾ ചാർത്തി കള്ളക്കേസുകളെടുത്ത് ജയിലിലാക്കി പീഡിപ്പിക്കുകയാണ് ബി ജെ പി തന്ത്രം.
യു എ പി എ, പിഎംഎൽഎ അടക്കമുള്ള കേസുകളിൽ ഉൾപ്പെടുത്തി രാഷ്‌ട്രീയ നേതാക്കൾക്ക്‌ വിചാരണക്കോടതികളിൽനിന്ന്‌ ജാമ്യം കിട്ടാതിരിക്കാൻ പലവിധ മാർഗങ്ങൾ സ്വീകരിക്കുകയാണ് ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ. ഇതിനെതിരെയാണ് സുപ്രീം കോടതിക്ക് രൂക്ഷമായി പ്രതികരിക്കേണ്ടിവന്നിരിക്കുന്നത്.
അതേസമയം അരബിന്ദോ ഫാർമസ്യൂട്ടിക്കൽസ്‌ ഉടമ ശരത്‌ റെഡ്‌ഡി ആദ്യം കേസിൽ പ്രതിയായിരുന്നെങ്കിലും പിന്നീട്‌ മാപ്പുസാക്ഷിയായി. ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ പുറത്തുവന്നപ്പോൾ ഈ ശരത്‌ റെഡ്‌ഡി ബിജെപിക്ക്‌ ബോണ്ട്‌ വഴി 25 കോടി രൂപ നൽകിയതായി കണ്ടെത്തി. ബോണ്ട്‌ വാങ്ങി റെഡ്ഢിയെ പ്രതിസ്ഥാനത്ത് നിന്നും മാറ്റി മാപ്പുസാക്ഷിയാക്കിക്കൊടുക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്.
അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിട്ട് രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്തുകളയാമെന്ന മോദിയുടെ ധാർഷ്ട്യത്തിനാണ് ഇപ്പോൾ തിരിച്ചടി ഏറ്റിരിക്കുന്നത്. ഇത്തരം തോന്യവാസങ്ങൾക്കുള്ള മറുപടിയാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് എന്ന് മനസ്സിലാക്കാൻ പോലും ബി ജെ പിക്ക് കഴിയുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.