Skip to main content

വയനാട്‌ ദുരിതബാധിതർക്കായി ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കുവേണ്ടി കുറഞ്ഞത്‌ ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും. ദുരന്തത്തെ അതിജീവിച്ചെങ്കിലും ഇവരിൽ പലർക്കും ഉറക്കം കിട്ടുന്നില്ല. ചിലർ നിസംഗരായി മാത്രം ഇരിക്കുന്നു. ശബ്ദം കേട്ട്‌ പോലും പേടിക്കുന്നവരുണ്ട്‌. അവരെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരണം. പദ്ധതിക്ക്‌ 121 കൗൺസലർമാരുടെ സേവനമുണ്ടാകും. മുമ്പും പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഇത്ര വിപുലമായ പദ്ധതി ഇതാദ്യമായാണ്.

കേരളത്തിലെ ജനങ്ങളുടെ ശരാശരി ആയുർദൈഘ്യം 76 എന്ന മികച്ച നിലയിലാണ്‌. എന്നാൽ ഇത്‌ പൂർണ ആരോഗ്യത്തോടെയുള്ള ജീവിതമാണോ എന്ന ചോദ്യമുയരുന്നുണ്ട്‌. ഇതിനാണ്‌ ആർദ്രം 2 ഊന്നൽ നൽകുന്നത്‌. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിച്ച്‌, ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കും. പുതിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കേരളം ആർജിച്ചിട്ടുണ്ട്‌. അനീമിയ, സ്‌തനാർബുദം, സെർവിക്കൽ ക്യാൻസർ എന്നിവ കണ്ടെത്തി തടയാൻ വിപുലമായ സ്‌ക്രീനിങ് സെപ്‌തംബറിൽ ആരംഭിക്കുകയാണ്‌.

പകർച്ചവ്യാധി മൂലം ഒരു ദുരന്തംകൂടി ഉണ്ടാകരുതെന്ന കാഴ്‌ചപ്പാടിലാണ്‌ ആരോഗ്യവകുപ്പ്‌ പ്രവർത്തിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക്‌ മലമ്പനി പോലുള്ള രോഗങ്ങൾ വരുന്നുണ്ട്‌. ഇത്‌ തടയാൻ സുശക്തമായ ചില തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്‌. ഇവിടെ ജോലി ചെയ്യാൻ വരുന്നവർ ആവശ്യമായ പ്രതിരോധ കുത്തിവെയ്‌പ്പുകൾ എടുത്തിട്ടുണ്ടോ എന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.