Skip to main content

കോൺഗ്രസ്സും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും തെളിവിന്റെയോ വസ്തുതയുടെയോ കണികപോലുമില്ലാതെ ഇല്ലാക്കഥ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്

കോൺഗ്രസും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സ. പിണറായി വിജയനെതിരെ കഴിഞ്ഞ ഏറെ നാളുകളായി തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുടെ പുകമറ ഉയർത്തുക എന്നത് സ്ഥിരം പരിപാടിയായി വച്ച് പുലർത്തുകയാണ്. പിണറായിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലും ഇവർ വെറുതെ വിടുന്നില്ല. സ. പിണറായിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഇതുവരെ ഉന്നയിച്ച ആക്ഷേപങ്ങളിൽ ഒന്നുപോലും തെളിയിക്കാൻ അവർക്ക് ആവുന്നില്ല എന്ന് മാത്രമല്ല, തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ് ഈ ആക്ഷേപങ്ങളെന്ന് ഓരോ തവണയും വെളിവാവുകയാണ് ചെയ്യുന്നത്. ലാവ്‌ലിൻ കേസ്, സിംഗപ്പൂരിലെ കമല ഇന്റർനാഷനൽ, സ്വർണ്ണക്കടത്ത് കേസ്, ബിരിയാണി ചെമ്പ്, കൈതോലപ്പായ, മാസപ്പടി തുടങ്ങി ഏതയെത്ര ആക്ഷേപങ്ങളാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടർ ഉയർത്തികൊണ്ട് വന്നത്. ഒരു മര്യാദയുമില്ലാത്ത ആക്രമണങ്ങളാണ് ഒരു കുടുംബത്തിന് നേരെ ഇക്കൂട്ടർ നിരന്തരമായി നടത്തുന്നത്. ഓരോ ആക്ഷേപങ്ങളും പൊളിഞ്ഞ് വീഴുമ്പോൾ തങ്ങൾക്ക് തെറ്റ്‌ പറ്റിയെന്ന് പറയാനുള്ള സാമാന്യ മര്യാദപോലും സ്വീകരിക്കാതെ യാതൊരു കൂസലും ഇല്ലാതെ അടുത്ത നുണ ഉന്നയിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ആ ഗണത്തിൽ പെടുന്ന മറ്റൊരു നുണയാണ് പിസി ജോർജിന്റെ മകൻ കഴിഞ്ഞദിവസം ഉന്നയിച്ചിരിക്കുന്നത്. ഒരേ പേരിലുള്ള രണ്ടു സ്ഥാപനങ്ങളെ ചൂണ്ടിക്കാട്ടി അതിൽ മുഖ്യമന്ത്രിയുടെ മകളെ കൂട്ടിക്കെട്ടി ഇല്ലാക്കഥ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. തെളിവിന്റെയോ വസ്തുതയുടെയോ കണികപോലുമില്ലാത്ത ഒരാക്ഷേപം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മകളെയും അതുവഴി സ. പിണറായി വിജയനെയും പാർട്ടിയെയും ആക്രമിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ. പിണറായി വിജയനോ സിപിഐ എമ്മിനോ എതിരെ ആരെന്ത് പറഞ്ഞാലും അത് ഒന്നാം പേജിൽ വെണ്ടക്ക വലിപ്പത്തിൽ പ്രിന്റ് ചെയ്യാൻ ഒരു മടിയുമില്ലാത്ത മനോരമ എന്ന പത്രവും കൂടി ചേരുമ്പോൾ എന്ത് നുണയും ആർക്കും പറയാം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. മാധ്യമ പ്രവർത്തനത്തിന്റെ ധാർമികതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ഒരു ശങ്കയുമില്ലാതെ നടപ്പാക്കുന്നു എന്നത് മാത്രമല്ല സാമാന്യമര്യാദ പോലും പാലിക്കേണ്ടതില്ല എന്ന നില വലതുപക്ഷ മാധ്യമങ്ങൾ പ്രത്യേകിച്ച് മനോരമ ഇക്കാര്യത്തിൽ സ്ഥിരമായി സ്വീകരിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ