Skip to main content

സഖാവ് ഇ കെ നായനാരുടെ ദീപ്‌തസ്‌മരണകളുമായി ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു

സഖാവ് ഇ കെ നായനാരുടെ ദീപ്‌തസ്‌മരണകളുമായി കണ്ണൂർ ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ 20-ാം ചരമവാർഷിക ദിനമായ മെയ് 19 ഞായറാഴ്‌ച സിപിഐ എം നേതാക്കളും നായനാരുടെ കുടുംബാംഗങ്ങളും മ്യൂസിയം സന്ദർശിച്ചു. ഇന്ന് (മെയ് 20 തിങ്കൾ) മുതൽ മ്യൂസിയത്തിൽ സന്ദർശകർക്ക്‌ പ്രവേശനമുണ്ടാകും. മുതിർന്നവർക്ക്‌ 50 രൂപയും കുട്ടികൾക്ക്‌ 25 രൂപയുമാണ്‌ പ്രവേശന ഫീസ്‌.

സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കുമായി ഇ കെ നായനാർ എന്ന കമ്യൂണിസ്‌റ്റ്‌ നേതാവിന്റെ രാഷ്‌ട്രീയ ജീവിതവും കണ്ണൂരിന്റെ സമരചരിത്രവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്‌. നായനാരുടെ സാന്നിധ്യം പുനസൃഷ്ടിക്കാൻ മ്യൂസിയത്തിനുവേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത നൂതന ഇൻസ്‌റ്റലേഷനാണ്‌ പ്രധാന ആകർഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഹോളോലെൻസ് പ്രൊജക്‌ഷനിലൂടെ സന്ദർശകരുടെ ചോദ്യങ്ങൾക്ക്‌ നായനാരുടെ ശബ്ദത്തിൽ ഉത്തരം ലഭിക്കും.
നായനാർ ഉപയോഗിച്ച എഴുത്തുമേശ, പെഡസ്റ്റൽ ഫാൻ, റേഡിയോ, ടിവി തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മുറിയിലെന്നപോലെ സജ്ജീകരിച്ചിട്ടുണ്ട്. ജനനം മുതൽ അന്ത്യയാത്രവരെയുള്ള ജീവിതം വിശാലമായ ക്യാൻവാസിൽ വരച്ചുകാട്ടുന്ന ‘ഇ കെ നായനാരുടെ ജീവിതവും കാലവും: ചുവർചിത്ര’വുമുണ്ട്‌. അദ്ദേഹം രചിച്ച 71 പുസ്‌തകങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ ടച്ച്‌ സ്‌ക്രീനും നായനാരുടെ ജീവിതത്തിലെ നിമിഷങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയ ഡോക്യുമെന്ററിയും ‘മുഖ്യമന്ത്രിയോട് ചോദിക്കാം' ടിവി പരിപാടിയുടെ ഭാഗങ്ങളും പ്രദർശനത്തിലുണ്ട്‌.

കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി ജീവൻ ത്യജിച്ച രക്തസാക്ഷികളെ ഓർമിപ്പിക്കുന്ന അഗ്നിപ്പറവകളും കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ, സാധാരണക്കാർ എന്നിവരുടെ മുഖങ്ങൾ ഉൾക്കൊള്ളുന്ന മുഖത്തളവും കാണാം. പി കൃഷ്ണപിള്ള, ഇഎംഎസ്‌, എകെജി, കെ ദാമോദരൻ, എൻ സി ശേഖർ തുടങ്ങിയ നേതാക്കളുടെ ജീവിതചിത്രവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ‘ചരിത്രം സചിത്രം' ഹ്രസ്വചലച്ചിത്ര പ്രദർശനവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.