Skip to main content

കേരളത്തിന്‌ കടമെടുപ്പ്‌ അനുമതി വീണ്ടും നിഷേധിച്ച് കേന്ദ്രം

രാഷട്രീയവിരോധം തീർക്കാൻ കേരളത്തിന്‌ അർഹമായ കടം നിഷേധിച്ച്‌ കേന്ദ്രം. കടമെടുപ്പ്‌ പരിധിയുടെ കണക്കും വായ്പാനുമതിയും വൈകിച്ച്‌ സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രസർക്കാർ ഞെരുക്കുകയാണ്‌. വ്യക്തത ആവശ്യപ്പെട്ട്‌ കത്തയച്ചിട്ടും കേന്ദ്രം മറുപടി നൽകിയിട്ടില്ല.

മെയ്‌ ആദ്യം വായ്‌പാനുമതി നൽകുകയാണ്‌ പതിവ്‌. ഈ വർഷം സംസ്ഥാനത്തിന്‌ 37,512 കോടി രൂപ വായ്‌പയെടുക്കാൻ അനുമതിയുണ്ടെന്ന്‌ പറഞ്ഞിരുന്നെങ്കിലും ആദ്യ ഒമ്പത്‌ മാസം എടുക്കാവുന്ന കടം എത്രയെന്ന്‌ ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇത്‌ ലഭിക്കാതെ സംസ്ഥാനത്തിന്‌ കടമെടുക്കാനുമാകില്ല. നേരത്തെ 5000 കോടി കടമെടുപ്പിന്‌ അനുമതി തേടിയപ്പോൾ 3000 കോടിക്കുള്ള അനുവാദമേ നൽകിയുള്ളൂ.

സംസ്ഥാന സർക്കാർ ജീവനക്കാർ കൂടുതൽ വിരമിക്കുന്നത്‌ ഏപ്രിൽ മാസത്തിലാണ്‌. വിരമിക്കൽ ആനുകൂല്യത്തിന്‌ 7,500 കോടി രൂപ ആവശ്യമാണ്‌. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും സംസ്ഥാനം പണം കണ്ടെത്തേണ്ടതുണ്ട്‌. അന്തിമാനുമതി ഇതുവരെ നൽകാൻ കേന്ദ്രം തയ്യാറാകാത്തത്‌ സംസ്ഥാന സർക്കാരിനെ ഈ ഘട്ടത്തിൽ സാമ്പത്തികമായി ഞെരുക്കാനാണ്.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.