Skip to main content

തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ടു

പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ട ഒരു ഭരണഘടനാ സംവിധാനമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ മാറി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളിൽ നിന്ന്‌ ഇത്‌ വ്യക്തമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ പരാമർശങ്ങളിലൂടെ ഗുരുതരമായ പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടും കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. ബിജെപി പ്രസിഡന്റിനാണ്‌ അവർ നോട്ടീസ്‌ അയച്ചത്‌. അതിൽ മറുപടി എപ്പോൾ വേണമെന്ന്‌ വ്യക്തമാക്കിയിട്ടുമില്ല.

ഭരണഘടനയെയോ സുപ്രീംകോടതിയെയോ മാനിക്കാൻ മോദി സർക്കാർ തയ്യാറല്ല. തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളെ ഏതുവിധം നിശ്‌ചയിക്കണമെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അത്‌ മറികടന്ന്‌ നിയമം കൊണ്ടുവന്നു. പ്രധാനമന്ത്രിയും ഒരു കാബിനറ്റ്‌ മന്ത്രിയും ഉൾപ്പെടുന്നതാണ്‌ സമിതി. ഇതോടെ കമീഷൻ പൂർണമായും സർക്കാർ നിയന്ത്രണത്തിലായി. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച്‌ ഒന്നും പറയാനില്ലാത്തതിനാൽ മോദിയും കൂട്ടരും കടുത്ത വർഗീയപ്രചാരണത്തിലേക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌.

രാമക്ഷേത്ര നിർമ്മാണം പ്രതീക്ഷിച്ചത്‌ പോലെ ഫലം കണ്ടില്ല. അതോടെ താലിമാല പോലുള്ള വൈകാവിക വിഷയങ്ങളിലേക്ക്‌ മാറിയിരിക്കയാണ്‌. ബിജെപി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും അപകടത്തിലാകും.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.