Skip to main content

ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പ്, ഭണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബിജെപിക്കെതിരെ നിരന്തരം പോരാടുന്നത് ഇടതുപക്ഷം

അഴിമതി വിരുദ്ധത പറഞ്ഞാണ് മോദി അധികാരത്തിൽ വന്നത്. എന്നാൽ ഇപ്പോൾ മോദിയുടെ കപടമുഖം പുറത്തു വന്നിരിക്കുകയാണ്. മരുന്ന് ഉത്പാദക കമ്പനികൾ 1000 കോടി രൂപയോളമാണ് ബിജെപിയ്ക്ക് കൊടുത്തത്. മനുഷ്യരെ കൊല്ലുന്ന മരുന്നുകൾ ഉത്പാദിക്കുന്ന മരുന്ന് കമ്പനികളെ സർക്കാർ കയറൂരി വിട്ടു. അങ്ങനെ ഇവർ കൊലയാളി സർക്കാർ കൂടിയാണ്. ഇലക്ട്‌റൽ ബോണ്ടിൻ്റെ കറ പുരളാത്ത പ്രസ്ഥാനമാണ് സിപിഐ എം.

സ്ത്രീപീഢകരെ തഴച്ചു വളരാൻ അനുവദിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി അവരുടെ ആത്മാഭിമാനത്തെ തകർത്തു. പ്രധാനമന്ത്രി അതിനെതിരെ മിണ്ടാൻ ഇതുവരെ തയ്യാറായിട്ടില്ല. ഒളിമ്പിക് താരങ്ങളെ അപമാനിച്ച ബിജെപി നേതാവിനെതിരെ മിണ്ടാൻ തയ്യാറായില്ല. സ്ത്രീകളുടെ ഒപ്പം നിന്നത് ഇടതുപക്ഷവും ബ്രിന്ദ കാരാട്ട് അടക്കമുള്ള നമ്മുടെ നേതാക്കന്മാരുമാണ്. ബിൽക്കീസ് ബാനുവിൻ്റെ നീതിക്കായി പോരാടിയത് ഇടതുപക്ഷ വനിതാ നേതാക്കളാണ്. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഗുജറാത്തിൽ നടന്ന പീഡനത്തിൽ നീതി കിട്ടാൻ 8 വർഷം പോരാടേണ്ടതായി വന്നു. ബ്രാഹ്മിണരാണെന്ന് പറഞ്ഞാണ് ഗുജറാത്ത് കോടതി പ്രതികളെ വെറുതെ വിട്ടത്. നമ്മൾ മേൽകോടതിയെ സമീപിച്ചപ്പോൾ പ്രതികൾക്ക് വേണ്ടി കോടിക്കണക്കിന് രൂപ ഒഴുക്കി. തുടർന്ന് ഒന്നര വർഷത്തെ പോരാട്ടത്തിലൂടെയാണ് പ്രതികൾക്ക് ജയിൽ ഉറപ്പു വരുത്തിയത്.

മതേതര ഭരണഘടനയുള്ള രാജ്യത്ത് മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കുന്ന നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നു. ഇതിനെതിരെ ശക്തമായ നിലപാടെടുത്തത് ഇടതുപക്ഷമാണ്. സിഎഎയെ എതിർക്കാൻ നേതൃത്വം നൽകിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. യുണീഫോം സിവിൽ കോഡിനെയും ഇടതുപക്ഷം എതിർക്കുന്നു. മതത്തെ മനുഷ്യരെ തമ്മിൽ തല്ലിക്കാനുള്ള ഉപാധി മാത്രമാണ് ബിജെപിക്ക്. കർഷകർക്കും തൊഴിലാളികൾക്കും എതിരായ നിയമങ്ങൾ ബിജെപി സർക്കാർ പടച്ചു കൊണ്ടിരിക്കുകയാണ്. അതിനെല്ലാം എതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ നിൽക്കുന്നത് ഇടതുപക്ഷമാണ്.

മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന തിരുത്തുമെന്ന് തുറന്നുപറയുന്ന ബിജെപി നേതാക്കളാണുള്ളത്. അതുകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. ഭണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബിജെപിക്കെതിരെ നിരന്തരം പോരാടുന്നത് ഇടതുപക്ഷമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.