Skip to main content

അങ്കണവാടികളിലെ 3.5 ലക്ഷം കുട്ടികളുടെ ഉച്ചഭക്ഷണ വിഹിതവും കേന്ദ്രം വെട്ടി, രണ്ടു വർഷമായി 100 ശതമാനം ചെലവും വഹിക്കുന്നത് കേരളം

അങ്കണവാടികളിലെ മൂന്നരലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്രസർക്കാരിന്റെ കേരളപ്രതികാരം. രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം, ആഴ്‌ചയിൽ രണ്ടുദിവസം പാൽ, മുട്ട എന്നിവ സംസ്ഥാന സർക്കാർ മുടങ്ങാതെ നൽകുമ്പോഴാണ്‌ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ കൊച്ചുകുഞ്ഞുങ്ങളെയും കരുവാക്കുന്നത്‌.

ആകെ നൽകിയിരുന്ന ഉച്ചഭക്ഷണത്തിനുള്ള വിഹിതം കേന്ദ്രം നൽകാതായിട്ട്‌ രണ്ടുവർഷം കഴിഞ്ഞു. അങ്കണവാടികൾ ഉൾപ്പെടെ ഭാഗമായ സംയോജിത ശിശുവികസന പദ്ധതിക്ക്‌ (ഐസിഡിഎസ്‌) 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിൽ ഒരു രൂപപോലും കേന്ദ്രവിഹിതമായി സംസ്ഥാനത്തിന്‌ നൽകിയിട്ടില്ല. 100 ശതമാനം കേന്ദ്രവിഹിതവുമായി 1975ൽ ആരംഭിച്ച പദ്ധതിയോടാണ്‌ ഈ സമീപനം. ചെലവ്‌ പിന്നീട് 90:10 എന്ന ക്രമത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി പുനർനിശ്ചയിച്ചു. പിന്നീട്‌ 75:25 എന്നാക്കി. രണ്ടാം യുപിഎ സർക്കാർ 2013ൽ 60:40 എന്ന്‌ മാറ്റി. ബിജെപി അധികാരമേറ്റതോടെ കേന്ദ്രവിഹിതം പൂർണമായും നിർത്തി. നിലവിൽ 100 ശതമാനവും കേരളം വഹിക്കുന്നു.

സംസ്ഥാനം നൽകിയ 376 കോടി രൂപയിലാണ്‌ പ്രവർത്തനം മുടങ്ങാതെ മുന്നോട്ടുപോയത്‌. ഇതിൽ ഈ വർഷത്തെ 39 കോടി രൂപയിൽ നിന്നാണ്‌ ഐസിഡിഎസിനു കീഴിലെ 2600ൽ അധികം ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നത്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, ക്ഷേമം, വികാസം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിലാണ്‌ ഐസിഡിഎസ്‌ പ്രവർത്തനം.

258 പ്രോജക്ട്‌ ഓഫീസും 14 പ്രോഗ്രാം ഓഫീസുമാണ്‌ ഐസിഡിഎസിനുള്ളത്‌. നിലവിലുള്ള മിനിസ്റ്റീരിയൽ തസ്‌തികകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കാനും ഐസിഡിഎസ് സൂപ്പർവൈസറായി കരാർ നിയമനങ്ങൾ മതിയെന്നും കേന്ദ്ര നിർദേശമുണ്ട്‌. ഐസിഡിഎസ് പദ്ധതികളിൽ ശമ്പളവിതരണത്തിനുണ്ടായ സാങ്കേതിക തടസ്സങ്ങളെ ‘ശമ്പളമില്ല’ എന്ന രീതിയിൽ അവതരിപ്പിച്ച മാധ്യമങ്ങളും ഈ അനീതി മറച്ചുവച്ചു. സാധാരണ എല്ലാ മാസവും മൂന്നാം പ്രവൃത്തി ദിവസത്തിലാണ് വകുപ്പിലെ ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നത്‌. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ബിൽ ബുക്ക് മാറുന്നതിന്റെ നടപടി ക്രമങ്ങളുണ്ട്‌. ആ ദിവസങ്ങളിലെ ട്രഷറി, ബാങ്കുകളുടെ അവധി കഴിഞ്ഞാണ് ശമ്പളബില്ലുകൾ പാസാക്കി വിതരണം ചെയ്തത്‌.

കൂടുതൽ ലേഖനങ്ങൾ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

ജനപക്ഷ വികസന കുതിപ്പിന്റെ തുടർ ചരിത്രമെഴുതുകയാണ് കേരളം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നാടിൻ്റെ മുഖച്ഛായ മാറുന്ന വികസന കുതിപ്പും ഓരോ മനുഷ്യനെയും കരുതലോടെ കാക്കുന്ന ക്ഷേമപ്രവർത്തനങ്ങളും സമന്വയിക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്.

ബജറ്റ്ജ: ജനപക്ഷ വികസന കുതിപ്പിന്റെ തുടർ ചരിത്രമെഴുതുകയാണ് കേരളം

സ. പിണറായി വിജയൻ

നാടിൻ്റെ മുഖച്ഛായ മാറുന്ന വികസന കുതിപ്പും ഓരോ മനുഷ്യനെയും കരുതലോടെ കാക്കുന്ന ക്ഷേമപ്രവർത്തനങ്ങളും സമന്വയിക്കുന്ന ബജറ്റാണ് ഇന്ന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്.