Skip to main content

ബിജെപിക്ക്‌ വളരാൻ അവസരമൊരുക്കിയത്‌ കോൺഗ്രസ്‌

ഒരുകാലത്ത് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന കോൺഗ്രസ് മെല്ലെ, മെല്ലെ ബിജെപിയായി മാറുകയാണ്. ഓരോ ഘട്ടത്തിലും സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കുന്നതിനു പകരം ആർഎസ്എസ് നിലപാട് ഉയർത്തിപ്പിടിക്കാനാണ് കോൺഗ്രസ്‌ ശ്രമിച്ചത്‌. കോൺഗ്രസാണ് ബിജെപിക്ക്‌ ഭരിക്കാൻ അവസരമൊരുക്കി കൊടുക്കുന്നത്‌.

ഏക സിവിൽ കോഡ്‌ വിഷയത്തിൽ ഹിമാചൽപ്രദേശിലെ കോൺഗ്രസ്‌ മന്ത്രി അതിനെ സ്വാഗതം ചെയ്‌തു. പാർലമെന്റിൽ ശക്തമായി പ്രതികരിക്കുന്ന കോൺഗ്രസിനെ കാണാൻ കഴിഞ്ഞില്ല. കേന്ദ്രസർക്കാർ ഡൽഹിയിലെ കെജ്രിവാളിന്റെ സർക്കാരിനെതിരായ നടപടികൾ കനപ്പിച്ചപ്പോൾ അതിൽ സുപ്രീംകോടതി ഇടപെട്ടു. കേന്ദ്ര നിലപാട്‌ തെറ്റാണെന്ന്‌ കോടതി പറഞ്ഞു. എന്നാൽ കോടതിവിധി അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ്‌ ഇറക്കിയതിനെ രാജ്യമാകെ എതിർത്തെങ്കിലും ഒരക്ഷരം സംസാരിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല.

അയോധ്യയിൽ പ്രാണപ്രതിഷ്‌ഠ നടത്തിയപ്പോൾ ഹിമാചലിലെ കോൺഗ്രസ്‌ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. തെലങ്കാനയിലെ കോൺഗ്രസ്‌ നേതാവ്‌ പറഞ്ഞത്‌ അധികാരത്തിൽ എത്തിയാൽ അവിടെ രാമക്ഷേത്രം നിർമിക്കുമെന്നാണ്‌. കർണാടകയിലെ കോൺഗ്രസ്‌ സർക്കാർ ആ ദിവസം പ്രത്യേക പൂജ നടത്താൻ ഉത്തരവിട്ടു. വെള്ളിയുടെ ഇഷ്‌ടിക കൊടുത്തയച്ചവരും ഉണ്ട്‌. രാഹുൽ ഗാന്ധി ആ ദിവസം പ്രത്യേകം ഭജനയിരിക്കാൻ തീരുമാനിച്ചു. രാഹുൽ ഗാന്ധിക്കെതിരെ വിവിധ സ്ഥലങ്ങളിൽ കേസുണ്ടെന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവ് പറഞ്ഞത്. അതിൽ രാമക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതിനുള്ള കേസുണ്ടോ എന്ന്‌ അദ്ദേഹം പരിശോധിക്കണം.

മണിപ്പുർ വിഷയത്തിൽ ആനി രാജ പ്രതികരിക്കാൻ മുന്നിലുണ്ടായിരുന്നു. രാഹുൽ ഗാന്ധിയോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളോ അവിടെ ഉണ്ടായിരുന്നോ? സിഎഎ വിഷയത്തിൽ സിപിഐ എമ്മിന്റെയും സിപിഐയുടെയും നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ഏതെങ്കിലും ഒരു കോൺഗ്രസുകാരന്റെ പേര് അതിലുണ്ടോ? കേരളത്തിൽ കൂട്ടായ പ്രതിഷേധത്തിൽ കോൺഗ്രസ്‌ പങ്കെടുക്കാതിരുന്നത്‌ കേന്ദ്രനേതൃത്വം ഇടപെട്ടതിനാലാണെന്നാണ്‌ കരുതുന്നത്.

ജയിലിൽ പോകാൻ ഭയന്നിട്ടാണ് നേതാക്കൾ ബിജെപിയിൽ പോകുന്നതെന്നാണ്‌ രാഹുൽ ഗാന്ധി പറയുന്നത്‌. ഇത്തരം പ്രസ്താവനയിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്?കോൺഗ്രസ്‌ ഭരിക്കുമ്പോൾ അന്യായമായി എത്ര പേരെ ജയിലിലടച്ചിട്ടുണ്ട്‌. എന്നിട്ട് അവർ ആരെങ്കിലും പാർടി മാറിയോ?
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.