Skip to main content

സംഘപരിവാർ നടപ്പാക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാതാകുന്ന ഘട്ടത്തിൽ ഭഗത് സിംഗിൻ്റെ രാഷ്ട്രീയ ചിന്തകൾ കൂടുതൽ പ്രസക്തമാവുകയാണ്

സാമ്രാജ്യത്വത്തിന് എതിരെ പോരാടിയ ധീര വിപ്ലവകാരികളായ ഭഗത് സിംഗ്, സുഖ്ദേവ് രാജ് ഗുരു എന്നിവരുടെ രക്തസാക്ഷിത്വത്തിൻ്റെ വാർഷികമാണ് ഇന്ന്. സ്വാതന്ത്ര്യമെന്നാൽ കേവലം ഭരണകൈമാറ്റമല്ല എന്നും എല്ലാ ചൂഷണങ്ങൾക്കും അറുതി വരുന്ന സമത്വവും സാഹോദര്യവും പുലരുന്ന കാലമാണെന്നുമുള്ള ഉറച്ച ബോധ്യമായിരുന്നു അവരെ നയിച്ചത്.
ദാർശനികമായ ഔന്നത്യവും അസാധാരണമായ ധൈഷണികതയും കൊണ്ട് ഇന്നും മാർഗദീപമായി നിൽക്കുന്ന വ്യക്തിത്വമാണ് ഭഗത് സിംഗിൻ്റേത്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഭഗത് സിംഗ് സോഷ്യലിസ്റ്റ് ലോകം കെട്ടിപ്പടുക്കുക എന്നതായിരിക്കണം വിപ്ലവത്തിൻ്റെ പരമമായ ലക്ഷ്യമെന്ന് അടിയുറച്ചു വിശ്വസിച്ചു.
സംഘപരിവാർ നടപ്പാക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാതാകുന്ന ഘട്ടത്തിൽ ഭഗത് സിംഗിൻ്റെ രാഷ്ട്രീയ ചിന്തകൾ കൂടുതൽ പ്രസക്തമാവുകയാണ്. അവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അനീതികൾക്കെതിരെ നമുക്ക് ശബ്ദമുയർത്താം. നാടിനെ ജാതിയുടേയും മതത്തിൻ്റേയും പേരിൽ വിഭജിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധമുയർത്താം. ഭഗത് സിംഗ്, സുഖ്ദേവ് രാജ് ഗുരു എന്നീ ധീരവിപ്ലവകാരികളുടെ ത്യാഗത്തിൻ്റെ സ്മരണകൾ അതിനു കരുത്തു പകരട്ടെ. അഭിവാദ്യങ്ങൾ.
 

കൂടുതൽ ലേഖനങ്ങൾ

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് 52 വർഷം

1973 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് പൊലീസ് ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. പിണറായി വിജയൻ

മുതിർന്ന സിപിഐ എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ സ. ഒ വി നാരായണൻ്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹം ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.