Skip to main content

ഗവർണറുടെ വിലകുറഞ്ഞ പരാമർശങ്ങൾക്ക് മറുപടി പറഞ്ഞ് നിലവാരം കളയാനില്ല

ഗവർണർ പറഞ്ഞതിന് പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ല. ഇരിക്കുന്ന പദവിക്ക് അനുസരിച്ച് ​ഗവർണർ പെരുമാറുന്നില്ല, പക്ഷേ അതുകൊണ്ട് പദവി മറന്ന് സംസാരിക്കാൻ മറ്റുള്ളവർക്ക് സാധിക്കില്ല. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂർണബോധ്യത്തോടെയാണ് പെരുമാറുന്നത്. ​ഗവർണറെപ്പോലെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്തി മറുപടി പറഞ്ഞ് നിലവാരം കളയാൻ തയാറല്ല.

മുമ്പ് ​ഗവർണർ മുഖ്യമന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ചിരുന്നു. കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ക്രിമിനലുകളായി ചിത്രീകരിക്കുന്ന രീതിയാണ് ​ഗവർണറുടേത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല ​ഗുണമേന്മയുള്ളതാണ്. ചാന്ദ്രയാൻ ദൗത്യത്തിലുൾപ്പെടെ കേരളത്തിൽ നിന്നുള്ള വ്യക്തികളും പൊതുമേഖല സ്ഥാപനങ്ങളും പങ്കാളികളായിരുന്നു. വിദേശ സർവകലാശാലകളിലുൾപ്പെടെ മലയാളികൾ പ്രധാന ചുമതലകൾ വഹിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമേഖല മേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനടയിൽ വിവാദങ്ങളുടെ പിന്നാലെ പോകേണ്ടതില്ല എന്നാണ് സർക്കാരിന്റെ സമീപനം. ബോധപൂർവം വിവാദങ്ങളുണ്ടാക്കുകയാണ് ചിലരുടെ രീതി. സംവാദാത്മകമായും സൃഷ്ടിപരമായും കാര്യങ്ങൾ നടത്തുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസനത്തിനായി പ്രവർത്തിച്ച് നവകേരള സൃഷ്ടിക്ക് വഴിയൊരുക്കുക എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനിടയ്ക്ക് വിവാദങ്ങളെ ശ്രദ്ധിക്കുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.