Skip to main content

വികസനത്തിന് അനുകൂലമായ ജനമനസിനെ അട്ടിമറിക്കാൻ മാധ്യമങ്ങൾ തുടർച്ചയായി കള്ളം പ്രചരിപ്പിക്കുന്നു

കക്ഷി രാഷ്ട്രീയത്തിന് അതീതരാണെന്നും നിക്ഷ്പക്ഷരാണെന്നും അവകാശപ്പെടുന്ന മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ സകല നേരുംനെറിയും വിട്ട്‌ നിരന്തരം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. സർക്കാർ നടപ്പാക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കനുകൂലമായ ജനമനസിനെ അട്ടിമറിക്കുന്നതിനുള്ള ഏകമാർഗം തുടർച്ചയായി കള്ളം പ്രചരിപ്പിക്കലാണെന്നാണ്‌ ഇവർ കരുതുന്നത്‌. ഒന്നിനുപിറകെ ഒന്നായി കള്ളം പ്രചരിപ്പിക്കുകയാണ്. ദിവസവും ഒരു നാണവുമില്ലാതെ നുണകൾ വലിയതോതിൽ പടച്ചുവിടുന്നു. ഇത്തരം പ്രചരണങ്ങൾ ഏശാതാകുമ്പോൾ കൂടുതൽ വാശിയോടെ പുതിയ പുതിയ നുണകൾ കണ്ടെത്തുകയാണ്. ഇങ്ങനെ ജനങ്ങളുടെ മനസ്സിനെ എൽഡിഎഫിന് എതിരാക്കാനാവുമോ എന്നാണ് നോക്കുന്നത്.

വികസനത്തിന്‌ കക്ഷി രാഷ്‌ട്രീയമില്ല. സാധാരണനിലയിൽ നാടിന്റെ താൽപര്യത്തോടൊപ്പമാണ്‌ എല്ലാ വിഭാഗവും നിൽക്കേണ്ടത്‌. കക്ഷിരാഷ്‌ട്രീയ കാരണങ്ങളാൽ പ്രതിപക്ഷം ചിലപ്പോഴെങ്കിലും സർക്കാരിന്റെ പ്രവർത്തനങ്ങളെ എതിർക്കുന്നത്‌ മനസിലാക്കാം. എന്നാൽ, എല്ലാറ്റിനെയും എതിർക്കുക എന്ന നിക്ഷിപ്‌ത താൽപര്യത്തോടെയാണ്‌ ഏത്‌ വികസന പ്രവർത്തനത്തെയും ചിലർ എതിർക്കുന്നത്‌. ഏതെല്ലാം തരത്തിൽ നാടിന്റെ വികസനം അട്ടിമറിക്കാൻ കഴിയുമെന്നാണ്‌ അവർ നോക്കുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.