Skip to main content

4 വർഷത്തിനിടെ പാചക വാതക സബ്സിഡിയിനത്തിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് 30000 കോടിയിലധികം രൂപ

പാചക വാതക വില കുതിച്ചുയരുമ്പോൾ ജനങ്ങളെ വലച്ച് കേന്ദ്ര സർക്കാർ. 4 വർഷത്തിനിടെ പാചക വാതക സബ്സിഡിയിനത്തിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് 30000 കോടിയിലധികം രൂപ. രാജ്യത്ത് പാചകവാതക വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സബ്സിഡി ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പാചകവാതക കണക്ഷനുമായി ബന്ധപ്പെട്ട് സ. എ എ റഹീം എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് പെട്രോളിയ- പ്രകൃതിവാതക വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി രാമേശ്വർ തെളി നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കണക്ക് നൽകിയത്.

2018-19 സാമ്പത്തിക വർഷത്തിൽ പാചക വാതകത്തിൻ്റെ സബ്സിഡിക്കായ് 37209 കോടി നീക്കി വെച്ചപ്പോൾ 2020-21 ആകുമ്പോഴേക്കും 11896 കോടിയാക്കി ചുരുക്കി. 2022-23 സാമ്പത്തിക വർഷത്തിൽ അത് വെട്ടിച്ചുരുക്കി 6965 കോടിയാക്കി. കഴിഞ്ഞ 4 വർഷത്തിനിടെ 30000 കോടി രൂപയ്ക്ക് മുകളിലാണ് സബ്സിഡിക്കായ് മാറ്റിവെക്കുന്ന തുകയിൽ നിന്നും മോദി സർക്കാർ കുറവ് വരുത്തിയത്. BPL കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി കണക്ഷൻ നൽകും എന്ന് അവകാശപ്പെട്ടയാളാണ് നരേന്ദ്ര മോദി. അത് നൽകിയില്ല എന്ന് മാത്രമല്ല സബ്സിഡി വെട്ടിക്കുറക്കുകയും കമ്പോളത്തിൻ്റെ ദയാദാക്ഷീണ്യത്തിന് പാചകവാതക വിലയെ വിട്ടുനൽകുകയും ചെയ്തു

അതോടൊപ്പം എത്ര ഉപഭോക്താക്കളാണ് എൽപിജി ഉപയോഗിക്കുന്നത് എന്നതിന് സർക്കാരിൻ്റെ കയ്യിൽ ഒരു കണക്കുമില്ല. 12 വർഷങ്ങൾക്ക് മുൻപുള്ള സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും കാര്യങ്ങൾ വിശകലനം ചെയ്യുന്നത്.

അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യത്തെ സാധാരണക്കാർ കടന്നുപോകുമ്പോൾ തിരഞ്ഞെടുത്ത ജനങ്ങളെ കബളിപ്പിച്ച് കുത്തകമുതലാളിമാർക്ക് സ്തുതി പാടുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അവശ്യ സാധനങ്ങൾക്ക് പോലും വില കുത്തനെ കുതിച്ചുയരുമ്പോൾ ഒന്നും ചെയ്യാതെ കേന്ദ്ര ഗവൺമെൻ്റ് നോക്കുകുത്തിയെ പോലെ നിൽക്കുകയാണ്. ജനങ്ങളുടെ കോടതിയിൽ മോദിയും ബിജെപിയും വിചാരണ ചെയ്യപ്പെടുമെന്നും, രാജ്യത്തെ എല്ലാ ജനങ്ങളും മുതലാളിത്ത - ജനവിരുദ്ധ നയങ്ങൾക്കെതിരെ രംഗത്തിറണമെന്നും മന്ത്രി നൽകിയ മറുപടിയിൽ പ്രതികരിച്ച് സ. എ എ റഹീം എം പി ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.