Skip to main content

കേരളത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ അവഗണന നേരിടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ പരത്തുന്നത്

കേരളത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ അവഗണന നേരിടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ പരത്തുന്നതാണ്. പുരോഗമന പ്രസ്ഥാനങ്ങളോട് അടിസ്ഥാന വിഭാഗങ്ങൾക്കുള്ള അടുപ്പം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമായേ ഈ പ്രസ്‌താവനയെ കാണാനാകൂ.

ദേശീയതലത്തിൽ സംവരണ സംവിധാനം തകർക്കുകയും എസ്‌സി-എസ്‌ടി ജനവിഭാഗത്തിനുള്ള ഫണ്ട്‌ കുറച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്‌. കേരളത്തിലാണ്‌ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഏറ്റവും കൂടുതൽ പദ്ധതി നടപ്പാക്കുന്നത്‌. കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥസംഘം അടുത്തദിവസങ്ങളിൽ കേരളത്തിൽ പരിശോധന നടത്തിയിരുന്നു. കേരളമാണ്‌ രാജ്യത്തിന്‌ മാതൃക എന്നാണ്‌ അവർ പറഞ്ഞത്‌. കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ദേശീയതലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ ചർച്ചയിൽ കേന്ദ്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേരളത്തിലെ ദളിതരുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത്‌ പുരോഗമന പ്രസ്ഥാനങ്ങളാണ്‌. ആ പുരോഗമന പ്രസ്ഥാനങ്ങളോടുള്ള അടിസ്ഥാന വിഭാഗത്തിന്റെ അടുപ്പം മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ്‌ പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്‌. ജനസംഖ്യാനുപാതത്തേക്കാൾ അധികം ഫണ്ട്‌ ദളിത്‌ വിഭാഗത്തിന്റെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാനമാണ്‌ കേരളം. അതിദരിദ്രരില്ലാത്ത നാടായി കേരളം മാറുകയാണ്‌. സാമൂഹ്യമായും തൊഴിൽപരമായും വിദ്യാഭ്യാസപരമായും ദളിതരെ ഉയർത്തിയെടുക്കാനുള്ള നടപടിയാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. അതെല്ലാം മറച്ചുവച്ചാണ്‌ കേരളത്തിലെ അടിസ്ഥാനവർഗം അസംഘടിതരും വിലപേശാൻ ശേഷിയില്ലാത്തവരുമാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞത്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.