Skip to main content

മണിപ്പൂരിലേത് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള കലാപം

മണിപ്പൂരിലേത് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണ്. ഏത്‌ കലാപവും ഒരാഴ്‌ചയ്‌ക്കുള്ളിൽ കേന്ദ്രസർക്കാരിന് അടിച്ചമർത്താനാകും. മണിപ്പുരിൽ കലാപം തുടങ്ങിയിട്ട്‌ 51 ദിവസം പിന്നിട്ടു. 131 പേർ ഇതുവരെ കൊല്ലപ്പെട്ടു. 17 ക്ഷേത്രവും 200 പള്ളിയും തകർക്കപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു. 50,000 പേർ വീടുവിട്ട്‌ ഓടിപ്പോയി. എന്നിട്ടും കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി ഒരുവാക്ക് ഉരിയാടിയിട്ടില്ല.
ഗുജറാത്ത്‌ കലാപം ഒരുമാസം നീണ്ടപ്പോൾ "രാജ് ധർമം മറക്കരുത്’ എന്നാണ്‌ പ്രധാനമന്ത്രി വാജ്പേയ് പറഞ്ഞത്‌. രണ്ട് പതിറ്റാണ്ടിനുശേഷം മണിപ്പൂരിൽ അതേസാഹചര്യം ആവർത്തിക്കുകയാണ്‌. ബിജെപിക്ക് തനിച്ച് അധികാരത്തിലെത്താൻ സാഹചര്യമൊരുക്കാൻ ബോധപൂർവം അഴിച്ചുവിട്ട കലാപമാണ് മണിപ്പുരിലേത്. കഴിഞ്ഞ തവണ 60 സീറ്റിൽ 21 സീറ്റുമാത്രമാണ് ബിജെപിക്ക് കിട്ടിയത്. എംഎൽഎമാരെ വിലയ്‌ക്കെടുത്താണ് ഭരണം പിടിച്ചത്.
ഒരു സംസ്ഥാനം എങ്ങനെ കുട്ടിച്ചോറാക്കാമെന്ന സന്ദേശമാണ്‌ മണിപ്പുർ നൽകുന്നത്‌. മതമേതായാലും മനുഷ്യൻ നന്നാകണമെന്ന മഹത്തായ ആശയത്തിൽ വിശ്വസിക്കുന്നവരാണ് കേരളീയർ. അതിനാൽ ബിജെപിയുടെ കളി കേരളത്തിൽ വിലപ്പോകില്ല.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.