Skip to main content

നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ തട്ടിപ്പില്‍ പങ്കാളിയായതു കൊണ്ടാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ കെ സുധാകരൻ നിരന്തരം ന്യായീകരിക്കുന്നത്

ബിജെപിയും കോൺഗ്രസും തമ്മിൽ എന്തു വ്യത്യാസം? പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരോടും പ്രതിയോടും ഒപ്പമുള്ള കെപിസിസി പ്രസിഡന്റിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും മൊബൈല്‍ സന്ദേശങ്ങളുമെല്ലാം സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നതാണ്. നിരവധി തവണ മോന്‍സന്‍റെ വീട്ടില്‍ പോയെന്ന് സുധാകരനും, സുധാകരനെ നിരവധി തവണ മോന്‍സന്‍റെ വീട്ടില്‍ കണ്ടു എന്നും മോന്‍സന്‍റെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയും കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ സുധാകരന്‍ തട്ടിപ്പില്‍ പങ്കാളിയായതു കൊണ്ടാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ ഇങ്ങനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്. സുധാകരനെ ക്രൈംബ്രാഞ്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. തട്ടിപ്പുകാര്‍ക്ക് കൂട്ടു നില്‍ക്കുകയും അവരുടെ ബിസിനസ്സില്‍ പങ്കാളിത്തം വഹിച്ച് വഞ്ചനക്ക് കൂട്ടുനിന്ന കെപിസിസി പ്രസിഡന്‍റ് കേരളത്തിന് അപമാനമാണ്. സുധാകരന്‍റെ തട്ടിപ്പും, വഞ്ചനയും, കാപട്യവും അരി ഭക്ഷണം കഴിക്കുന്ന മുഴുവന്‍ ആളുകൾക്കും മനസിലാകും ഡൽഹിയിൽ കുറ്റാരോപിതനായ എംപിയെ ബിജെപി. നേതാക്കൾ സംരക്ഷിക്കുന്നു. ഇവിടെ കേരളത്തിൽ കുറ്റാരോപിതനായ എംപിയെ കോൺഗ്രസ്‌ നേതാക്കൾ നിർലജ്ജം പിന്തുണക്കുന്നു. എന്തു വ്യത്യാസം? സോണിയായും പ്രിയങ്കയും ഇതിൽ പ്രതികരിക്കാൻ തയ്യാറാകുമോ? ഇക്കാര്യങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.