Skip to main content

കേരളം ഹൈ സ്പീഡിൽ കണക്ടാവും

കേരളത്തിന്റെ സാങ്കേതിക വിപ്ലവത്തിന് ഇന്ന് സമാരംഭം കുറിക്കുകയാണ്. നൂതന സാങ്കേതികവിദ്യയുടെ വിതരണത്തിൽ ലോകത്തിനു തന്നെ മാതൃകയാവുന്ന ജനകീയ ബദലായി മാറിയ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ ഹൈ സ്പീഡ് കണക്ടിവിറ്റിയിലൂടെ കേരളത്തിന്റെ നാനാഭാഗങ്ങൾ ബന്ധിപ്പിക്കാൻ പോവുകയാണ്. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും പതിനാലായിരം വീടുകളിലും കെ ഫോൺ എത്തും. നിയോജക മണ്ഡല അടിസ്ഥാനത്തിൽ നൂറ് വീടുകളിലാണ് കെ ഫോൺ എത്തുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണ കണക്ടിവിറ്റി ഉടൻ തന്നെ സാധ്യമാകും. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അറിവിന്റെ പുതിയ വാതിലുകൾ നമ്മുടെ കുഞ്ഞുങ്ങളുടെ മുമ്പിൽ തുറക്കുകയാണ്. സാങ്കേതികവിദ്യയുടെ വിതരണത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും മുൻനിരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളിൽ കെ ഫോൺ സൗകര്യം സൗജന്യമായി ലഭ്യമാക്കും. എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന ഫോൺ കേരളത്തെ സാങ്കേതികമായി ഒന്നിപ്പിക്കും. ഇന്റർനെറ്റ് രംഗത്തെ ഈ ജനകീയ കുതിപ്പ് വിവരസാങ്കേതിക രംഗത്തെ സമാനതകളില്ലാത്ത മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തെ ഈ ചരിത്ര പദ്ധതി അടയാളപ്പെടുത്തുക തന്നെ ചെയ്യും.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.