Skip to main content

ഇന്ത്യയിലെ തൊഴിലാളിവർഗം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു

ഇന്ത്യയിലെ തൊഴിലാളിവർഗം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വെല്ലുവിളി നേരിടുന്ന കാലമാണ് നിലവിലുള്ളത്. തൊഴിലവകാശങ്ങൾ നിസ്സങ്കോചം കൂടുതലായി ഹനിക്കപ്പെടുന്നു. കൂടാതെ തൊഴിലവസരം തന്നെ അനിയന്ത്രിതമായ ലാഭാസക്തിമൂലം വെട്ടിക്കുറച്ചുകൊണ്ട് തൊഴിലാളികളെ കൂടുതൽ ഞെരുക്കുന്നു.

യൂണിയൻ സർക്കാരിൽ നിലവിലുള്ള പത്തുലക്ഷത്തിലധികം ഒഴിവുകൾ നികത്തുന്നില്ല. സൈന്യത്തിൽ പോലും കരാർ നിയമനം കൊണ്ടു വന്നു. ഈ അവസ്ഥ സ്വകാര്യ മേഖലയിലെയും തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കാനും ഉള്ളവ തന്നെ അവകാശങ്ങളോ ജോലി സ്ഥിരതയോ ഇല്ലാത്ത കരാർ നിയമനങ്ങളാക്കാനും അവസരം നൽകുന്നു. കൃത്രിമമായിക്കൂടി സൃഷ്ടിച്ച തൊഴിലില്ലായ്മയാണ് മുതലാളിത്തത്തിന് എന്നും കൂടുതൽ വിലപേശൽ ശേഷി നൽകുന്നത്.

ഇന്ത്യയിൽ ഇന്ന് പരിമിതമായെങ്കിലും ഉള്ള തൊഴിലാളിപക്ഷ തൊഴിൽബന്ധ നിയമങ്ങൾ റദ്ദ് ചെയ്യാനുള്ള നീക്കവും നടക്കുന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ത്യാഗപൂർണ്ണമായ സമരപരമ്പരകളിലുടെ കൈവരിച്ച തൊഴിലവകാശങ്ങളാണ് ഇത്തരത്തിൽ തട്ടിപ്പറിക്കുന്നത്. ശതകോടീശ്വരന്മാരുടെ കൊടുംചൂഷണം നിർബാധം തുടരുവാൻ സർവ്വതന്ത്ര സ്വാതന്ത്ര്യമൊരുക്കാനാണ് ഇതെല്ലാമെന്നതിൽ സംശയമില്ല. ഇതിന്റെ ഭാഗമായി സംഘടിക്കാനും അവകാശങ്ങൾക്കായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ പ്രാഥമികമായ മൌലികാവകാശവും നരേന്ദ്ര മോദി സർക്കാരിന് കീഴിൽ തടയപ്പെടുന്നു.

ഇന്ത്യയിലെ എഴുപത് ശതമാനം തപാൽ ജീവനക്കാരുടെ പിന്തുണയുള്ള യൂണിയന്റെ അംഗീകാരം അപഹാസ്യമായ തൊടുന്യായം പറഞ്ഞ് പിൻവലിച്ചതാണ് ഈ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിലെ ഏറ്റവും ഒടുവിലത്തേത്.

തൊഴിലാളിവർഗം അതുകൊണ്ട് കൂടുതൽ ചങ്കുറപ്പോടെ, നിശ്ചയദാർഢ്യത്തോടെ സംഘടിതരായി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്നതാണ് ഈ മെയ്ദിനത്തിന്റെ സന്ദേശം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.