Skip to main content

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവും, തൊഴിലും, സംരംഭക നിക്ഷേപ അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായ്‌ ലക്ഷ്യംവെച്ചുകൊണ്ടുള്ള മേക്ക്‌ ഇന്‍ കേരള പദ്ധതിയും ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ്‌. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ പരിഗണിച്ച ബജറ്റ്‌ കൂടിയാണിത്‌. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ 2,000 കോടി രൂപയും, റബ്ബര്‍ വിലയിടിവ്‌ തടയുന്നതിന്‌ 600 കോടി രൂപയും, തേങ്ങ സംഭരണ വില കിലോവിന്‌ 34 രൂപയായി ഉയര്‍ത്തിയ നടപടി ഇതിന്റെ ഭാഗമാണ്‌.

കയര്‍, കശുവണ്ടി, മത്സ്യ മേഖല, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലക്കും അതി ദാരിദ്ര്യ ലഘൂകരണത്തിന്‌ 50 കോടി നീക്കിവെച്ചതും എൽഡിഎഫ് സര്‍ക്കാരിന്റെ പാവപ്പെട്ടവനോടുള്ള പ്രതിബദ്ധതയുടെ ലക്ഷണങ്ങളാണ്‌. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളേയും ബജറ്റ് സവിശേഷമായി പരിഗണിച്ചിട്ടുണ്ട്‌. പശ്ചാത്തല സൗകര്യ വികസനത്തിനും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുന്ന സഹായങ്ങളെല്ലാം പുതിയ കാലത്തിന്റെ വികസന സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതാണ്‌.

ഇന്ത്യയുടെ ഫെഡറല്‍ ധന വ്യവസ്ഥയില്‍ ഭരണഘടനാവിരുദ്ധമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. സംസ്ഥാനത്തിന്‌ അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുമുള്ള ശ്രമങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കാശ്വാസകരമായ ബജറ്റ്‌ അവതരിപ്പിക്കാനായി എന്നത്‌ എടുത്ത്‌ പറയേണ്ടതാണ്.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.