Skip to main content

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്. 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിലെ കമ്യൂണിസ്റ്റ് നേതാക്കളെ പൊലീസ് വളഞ്ഞിട്ട് ഭീകരമായി മർദ്ദിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ദിവസങ്ങൾക്കുള്ളിലാണ് ആഗസ്ത് രണ്ട് കുടിയാന്മല രക്തസാക്ഷി ദിനാചരണം ഉണ്ടായത്. അവിടെ നടന്ന പരിപാടിയിൽ ജോസഫിനൊപ്പം ഞാനും പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം ജോസഫിൻ്റെ വീട്ടിൽ വച്ചാണ് ഞങ്ങളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തത്. ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ജോസഫ് വർധിത വീര്യത്തോടെ പാർടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മികച്ച സംഘാടകനായി വളർന്ന അദ്ദേഹം മികച്ച പ്രാസംഗികനുമായിരുന്നു. പാർടി ജില്ലാ കമ്മിറ്റിയംഗമായും ജില്ലാ സെക്രട്ടറിയേറ്റംഗമായും ഉയർന്നു. കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് എന്ന നിലയിൽ സഹകരണ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചു. വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ട ജോസഫ് അസുഖബാധിതനായപ്പോൾ ഈയിടെ ആശുപത്രിയിലും ചെന്ന് കണ്ടിരുന്നു. ജില്ലയിൽ പൊതുവേയും തളിപ്പറമ്പിലും മലയോരമേഖലകളിലും മികവാർന്ന നേതൃപാടവ ശേഷിയിലൂടെ ജനങ്ങളെ പാർടിയോട് കൂടുതൽ ഇണക്കി ചേർത്ത നേതാവിനെയാണ് കെ എം ജോസഫിൻ്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. പാർടി സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.