Skip to main content

സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം

മനുഷ്യപക്ഷ മുന്നേറ്റത്തിന്റെ ഹൃദയത്തുരുത്തിന് ഇന്ന് പിറന്നാൾ. ഐക്യകേരളമെന്ന ചിരകാല സ്വപ്നം 68 വർഷങ്ങൾക്കപ്പുറം യാഥാർത്ഥ്യമായ ദിനം. സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം. മാനവിക വികാസത്തിന്റെ സകല മാനകങ്ങളിലും മാതൃകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും എല്ലാ മേഖലകളിലും കേരളം കുതിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ ഐക്യ കേരളത്തെ കുറിച്ചുള്ള സംവാദങ്ങൾ സജീവമായിരുന്നു. ആ ചർച്ചകളിൽ ഉയർന്നു വന്ന ഇടതുപക്ഷ വീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു.സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോടൊപ്പം തന്നെ കമ്യൂണിസ്റ്റ് പാർടി നയിച്ചത് നാടുവാഴിത്തത്തിനെതിരായ പോരാട്ടം കൂടിയായിരുന്നു. കേവല സ്വാതന്ത്ര്യമല്ല സമൂഹത്തിന്റെ സമ്പൂർണ വിമോചനമായിരുന്നു പാർടി ലക്ഷ്യമിട്ടത്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രവർത്തനങ്ങളെല്ലാം ഈ തത്വത്തെ അടിസ്ഥാനപ്പെടുത്തിയിരുന്നു. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് നാന്ദി കുറിച്ച കർഷക ബന്ധ ബില്ല്, അറിവിനെ ഏത് സാധാരണക്കാരനും ലഭ്യമാക്കുന്നതിന് തുടക്കമിട്ട വിദ്യാഭ്യാസ ബില്ല്, അധികാരവികേന്ദ്രീകരണം സംബന്ധിച്ച ആദ്യ കാഴ്ചപ്പാടുകൾ തുടങ്ങി കേരളത്തെ കേരളമാക്കിയ നാഴികക്കല്ലുകളായിരുന്നു അത്. ആ ജനകീയ മുന്നേറ്റത്തിന്റെ ചരിത്ര പിൻബലത്തിലാണ് കേരളമിന്നും കുതിപ്പ് തുടരുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂടെ ആധുനിക നവകേരളം സൃഷ്ടിക്കുവാനുള്ള പ്രയാണത്തിലാണ് നാം. അടിസ്ഥാന സൗകര്യ വികസനവും അഭിമാനകരമായ ആരോഗ്യ സംരക്ഷണ മികവും പൊതുവിദ്യാഭ്യാസ മുന്നേറ്റവും വ്യവസായക്കുതിപ്പും സ്ത്രീശാക്തീകരണവുമുൾപ്പെടെ സർവ്വമേഖലയിലും സംസ്ഥാനം സമാനതകളില്ലാത്ത ഉയരങ്ങൾ കീഴടക്കുകയാണ്. ഏത് പ്രതിസന്ധിക്കും തടയാനാവാത്ത ഈ ജെെത്രയാത്രയ്ക്ക് കരുത്ത് ലോകമെമ്പാടുമുള്ള മലയാളികളാണ്. കേരളം മലയാളികളുടെ അഭിമാന ഭൂമിയായ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. വികസിതവും ആധുനികവുമായ നവകേരളം സൃഷ്ടിക്കുവാനുള്ള ആർജ്ജവത്തോടെയുള്ള നമ്മുടെ പ്രയാണങ്ങൾക്ക് ഈ കേരളപ്പിറവി ദിനത്തിൽ ഗതിവേഗം കൂട്ടാം. ഏവർക്കും കേരളപ്പിറവി ആശംസകൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.