Skip to main content

ബാർ ഉടമകൾക്ക്‌ വേണ്ടി നിലപാടെടുത്തത്‌ യുഡിഎഫ്‌, എൽഡിഎഫ്‌ സംരക്ഷിക്കുന്നത്‌ ജനങ്ങളുടെ താൽപര്യം

സംസ്ഥാനത്തെ എക്‌സൈസ്‌ നയത്തിൽ എന്തോ ചർച്ച നടന്നു എന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ വസ്‌തുതയ്‌ക്ക്‌ നിരക്കുന്നതല്ല. പാർട്ടിയോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ സർക്കാരോ ഒന്നും ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ, എല്ലാം വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ശരിയായ നിലപാടല്ല. മദ്യനയത്തിൽ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ല. ചർച്ച പോലും നടന്നിട്ടില്ല.

പണപ്പിരിവ്‌ നടത്തുന്നു എന്ന വ്യാജപ്രചരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിന്‌ ശേഷം ഇത്തരത്തിലുള്ള കള്ളപ്രചരണങ്ങൾ വ്യാപകമാക്കുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വലിയ രീതിയിൽ ഈ പ്രചരണത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്‌ സത്യം. യുഡിഎഫിന്റെ കാലത്ത്‌ ബാർ ഉടമകൾക്ക്‌ വേണ്ടി എടുത്ത നിലപാടിന്റെ ആവർത്തനം തന്നെയാണ്‌ എൽഡിഎഫ്‌ സർക്കാരും സ്വീകരിക്കുന്നത്‌ എന്ന തെറ്റിധാരണയിലാണ്‌ അവർ പെരുമാറുന്നത്‌.

2016വരെ ലൈസൻസ്‌ ഫീസ്‌ 23 ലക്ഷം ആയിരുന്നത്‌ എൽഡിഎഫ്‌ 35 ലക്ഷമായി വർധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ജനങ്ങളുടെ താൽപര്യമാണ്‌ സർക്കാർ സംരക്ഷിക്കുന്നത്‌. യുഡിഎഫ്‌ കാലത്ത്‌ ഉണ്ടായിരുന്ന അത്ര മദ്യ ഉപഭോഗം ഇപ്പോഴില്ല. 96 ലക്ഷം കെയ്‌സിന്റെ കുവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഉപഭോഗം വർധിക്കുകയല്ല, കുറയുകയാണ് ചെയ്തത് എന്നതാണ് സത്യം. വിദേശ നിർമിത മദ്യത്തിന്റെ വിൽപനയിലും കുറവുണ്ടായി. സർക്കാരിന്റെ വരുമാനത്തിൽ മദ്യ വരുമാനത്തിന്റെ പങ്കും കുറഞ്ഞു. സർക്കാരിന്റെ എതിരെ നടത്തുന്ന ആരോപനങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് എന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.