Skip to main content

യുഡിഎഫ്‌ കേരളത്തെ വഞ്ചിക്കുന്നു

സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യത്തേക്കാൾ യുഡിഎഫിന്‌ പ്രധാനം രാഷ്‌ട്രീയ താൽപ്പര്യമാണ്‌. ഡൽഹി സമരത്തിനില്ലെന്ന അവരുടെ തീരുമാനത്തിൽനിന്ന്‌ ഇക്കാര്യം വ്യക്തമാണ്‌. യോജിച്ച സമരത്തിനാണ്‌ സർക്കാർ അഭ്യർഥിച്ചതെങ്കിലും രാഷ്‌ട്രീയകാരണങ്ങളാൽ പങ്കെടുക്കുന്നില്ല എന്നാണ്‌ പ്രതിപക്ഷം പറഞ്ഞത്‌.

സംസ്ഥാനത്തെ വീർപ്പുമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽനിന്ന്‌ പ്രതിപക്ഷം വിട്ടുനിൽക്കുന്നത്‌ കേരളത്തോടുള്ള വെല്ലുവിളിയാണ്. നാടിന്റെ പ്രതിഷേധത്തെയാണ്‌ പ്രതിപക്ഷം നിഷേധിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ എതിരായ നിലപാടാണ്‌.

ഇക്കാര്യത്തിൽ യുഡിഎഫിനുള്ളിൽ തന്നെ വ്യത്യസ്ത നിലപാടുള്ളവരുണ്ട്. ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തിയും അവകാശപ്പെട്ട വിഹിതം തടഞ്ഞുവച്ചും കേന്ദ്രം കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. ഇത്ര ഗുരുതര സാഹചര്യം ഉണ്ടായിട്ടും അത്‌ ഉൾക്കൊള്ളാതെയാണ്‌ പ്രതിപക്ഷം സംസ്ഥാനവിരുദ്ധ നിലപാട്‌ എടുക്കുന്നത്‌.

ഫെബ്രുവരി എട്ടിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരുമടക്കം പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്തും. ഇത്‌ കേരളത്തിന്റെമാത്രം പ്രശ്നമല്ല. ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെയെല്ലാം അവസ്ഥയാണ്‌. ബിജെപിയിതര മുഖ്യമന്ത്രിമാർക്കെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിട്ടുണ്ട്‌. ബിജെപി ഭരിക്കുന്നിടങ്ങളിൽ വാരിക്കോരി പണം നൽകുമ്പോൾ കേരളത്തിന്‌ അർഹതപ്പെട്ട വിഹിതം തടയുകയാണ്‌. 64,000 കോടി രൂപയാണ്‌ കിട്ടാനുള്ളത്‌. ക്ഷേമപെൻഷൻ വർധിപ്പിക്കാനും ജീവനക്കാരുടെ ഡിഎ വിതരണം ചെയ്യാനുമടക്കം ജനങ്ങളെ കൂടുതൽ സഹായിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടുമൂലം അതിന്‌ കഴിയുന്നില്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും