Skip to main content

യുഡിഎഫ്‌ കേരളത്തെ വഞ്ചിക്കുന്നു

സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യത്തേക്കാൾ യുഡിഎഫിന്‌ പ്രധാനം രാഷ്‌ട്രീയ താൽപ്പര്യമാണ്‌. ഡൽഹി സമരത്തിനില്ലെന്ന അവരുടെ തീരുമാനത്തിൽനിന്ന്‌ ഇക്കാര്യം വ്യക്തമാണ്‌. യോജിച്ച സമരത്തിനാണ്‌ സർക്കാർ അഭ്യർഥിച്ചതെങ്കിലും രാഷ്‌ട്രീയകാരണങ്ങളാൽ പങ്കെടുക്കുന്നില്ല എന്നാണ്‌ പ്രതിപക്ഷം പറഞ്ഞത്‌.

സംസ്ഥാനത്തെ വീർപ്പുമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽനിന്ന്‌ പ്രതിപക്ഷം വിട്ടുനിൽക്കുന്നത്‌ കേരളത്തോടുള്ള വെല്ലുവിളിയാണ്. നാടിന്റെ പ്രതിഷേധത്തെയാണ്‌ പ്രതിപക്ഷം നിഷേധിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ എതിരായ നിലപാടാണ്‌.

ഇക്കാര്യത്തിൽ യുഡിഎഫിനുള്ളിൽ തന്നെ വ്യത്യസ്ത നിലപാടുള്ളവരുണ്ട്. ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തിയും അവകാശപ്പെട്ട വിഹിതം തടഞ്ഞുവച്ചും കേന്ദ്രം കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. ഇത്ര ഗുരുതര സാഹചര്യം ഉണ്ടായിട്ടും അത്‌ ഉൾക്കൊള്ളാതെയാണ്‌ പ്രതിപക്ഷം സംസ്ഥാനവിരുദ്ധ നിലപാട്‌ എടുക്കുന്നത്‌.

ഫെബ്രുവരി എട്ടിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരുമടക്കം പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്തും. ഇത്‌ കേരളത്തിന്റെമാത്രം പ്രശ്നമല്ല. ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെയെല്ലാം അവസ്ഥയാണ്‌. ബിജെപിയിതര മുഖ്യമന്ത്രിമാർക്കെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിട്ടുണ്ട്‌. ബിജെപി ഭരിക്കുന്നിടങ്ങളിൽ വാരിക്കോരി പണം നൽകുമ്പോൾ കേരളത്തിന്‌ അർഹതപ്പെട്ട വിഹിതം തടയുകയാണ്‌. 64,000 കോടി രൂപയാണ്‌ കിട്ടാനുള്ളത്‌. ക്ഷേമപെൻഷൻ വർധിപ്പിക്കാനും ജീവനക്കാരുടെ ഡിഎ വിതരണം ചെയ്യാനുമടക്കം ജനങ്ങളെ കൂടുതൽ സഹായിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടുമൂലം അതിന്‌ കഴിയുന്നില്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.