Skip to main content

ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ട

ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. സുപ്രീം കോടതി തള്ളിയിട്ടും ഗവർണർ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാൻ ഗവർണർ തയ്യാറാകുന്നില്ല.

ഗവർണർക്കെതിരെ സുപ്രീംകോടതി നിലപാട് വളരെ വ്യക്തയോടെ പുറത്തുവന്നിട്ടും കോടതി തീരുമാനത്തെ അം​ഗീകരിക്കുന്ന നിലപാടല്ല ​ഗവർണർ സ്വീകരിച്ചതെന്ന് വ്യക്തമാണ്. എനിക്ക് സുപ്രീംകോടതിയോടോ മറ്റേതെങ്കിലും സംവിധാനത്തോടോ അല്ല പ്രതിബദ്ധത, പ്രസിഡന്റിനോടാണ് എന്ന ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രസിഡന്റിനെപോലും ഭരണഘടണാപരമായി കൈകാര്യം ചെയ്യാൻ അധികാരമുള്ള സുപ്രീംകോടതി നിർദേശം തനിക്ക് ബാധകമല്ല എന്നാണ് ​ഗവർണർ പറയുന്നത്. വിവിധ രാഷ്ട്രീയ പാർടികളിൽ പ്രവർത്തിച്ചയാളാണ് ​ഗവർണർ.

ഭരണഘടനാവിരു​ദ്ധ പ്രവർത്തനം തുടർന്നും നടത്തും എന്ന് പ്രഖ്യാപിക്കുന്ന ​ഗവർണർക്ക് മുൻകാലങ്ങളിലേതുപോലെ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് യോജിക്കുക. സംഘപരിവാറിന്റെ ഭാ​ഗമായി അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ എതിർപ്പ് പറയാൻ പറ്റില്ല. ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോ​ഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന നടപടി കേന്ദ്രസർക്കാർ തുടർന്ന് വരികയാണ്. അതിന്റെ തുടർച്ച എന്ന നിലയിലാണ് ​ഗവർണർമാർ പ്രതിപക്ഷ പാർടികളുടെ നേത‍ൃത്വത്തിലുള്ള നിയമസഭ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവെക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

കേരളം, തമിഴ്നാട്, പഞ്ചാബ്, ഡൽഹി, പശ്ചിമബം​ഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ നിലയാണ്. അവയ്ക്കെതിരെ ശക്തമായ പ്രതിരോധം ഉണ്ടായി. എന്നിട്ടും ജനാധിപത്യ മര്യാദകൾ പാലിക്കാൻ ​ഗവർണർമാർ തയാറാകുന്നില്ല. സംസ്ഥാനസർക്കാരുകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ​ഗവർണർമാരുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. സർക്കാരുകൾ സുപ്രീംകോടതികളെ സമീപിച്ചതും ഈ അവസരത്തിലാണ്.

നവകേരള സദസിനെ ബഹിഷ്കരിച്ച് മുന്നോട്ടുപോകും, അതിന് എതിരായ നിലപാട് സ്വീകരിക്കും എന്ന പ്രതിപക്ഷ തീരുമാനത്തെ ജനങ്ങൾ കണക്കിലെടുക്കുകയോ പ്രതിപക്ഷത്തിന്റെ ഭാ​ഗമായി നിൽക്കുന്നവർ സദസിൽ നിന്ന് മാറി നിൽക്കുകയോ ചെയ്തിട്ടില്ല. എല്ലാ ജനങ്ങളും നവ കേരള സദസിന്റെ ഭാ​ഗമാകുന്നതാണ് കാണുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.