Skip to main content

ജനുവരി 10 - സ: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം

സഖാവ് ധീരജിന്റെ അനശ്വര രക്തസാക്ഷിത്വത്തിന് ഒരു വർഷം പൂർത്തിയാവുകയാണ്. പഠനവും പോരാട്ടവും സമരമാർഗ്ഗമാക്കിയ എസ്എഫ്ഐയുടെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാൻ തുനിഞ്ഞ കോൺഗ്രസ് ഭീകരതയാണ് സഖാവ് ധീരജിന്റെ ജീവനെടുത്തത്.

കൊന്നിട്ടും പകതീരാതെ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത വാക്കുകൾ കൊണ്ട് ധീരജിനെ കോൺഗ്രസ് നേതൃത്വമടക്കം പിന്നെയും അധിക്ഷേപിച്ചുകൊണ്ടിരുന്നു. അരുംകൊലയ്ക്ക് കൂട്ടുനിന്ന കൊലപാതകികളെ സംരക്ഷിക്കുകയും യാതൊരു ലജ്ജയും ഇല്ലാതെ അവരുടെ അഖിലേന്ത്യാ റാലിയിൽ അടക്കം മുൻനിരയിൽ നിർത്തുകയും ചെയ്തു.

കോൺഗ്രസിന്റെ ഇറച്ചിക്കൊതിയുടെ രാഷ്ട്രീയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരുടെ വിദ്യാർത്ഥി സംഘടനയുടെ കെെകളിലും നിരവധി മനുഷ്യരെ കൊന്നൊടുക്കിയ ചോരക്കറ പറ്റിപ്പിടിച്ചിരിക്കുന്നു. ആ അപരിഷ്കൃത രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞാണ് കേരളത്തിലെ വിദ്യാർത്ഥി സമൂഹം എസ്എഫ്ഐയോടൊപ്പം പുരോഗമനപക്ഷത്ത് അണിനിരന്നത്. സഖാവ് ധീരജിന്റെ ഓർമ്മകൾ പുരോഗമന- വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വരുംകാല പോരാട്ടങ്ങൾക്ക് വഴിവിളക്കാവും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.