Skip to main content

ജനുവരി 10 - സ: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം

സഖാവ് ധീരജിന്റെ അനശ്വര രക്തസാക്ഷിത്വത്തിന് ഒരു വർഷം പൂർത്തിയാവുകയാണ്. പഠനവും പോരാട്ടവും സമരമാർഗ്ഗമാക്കിയ എസ്എഫ്ഐയുടെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാൻ തുനിഞ്ഞ കോൺഗ്രസ് ഭീകരതയാണ് സഖാവ് ധീരജിന്റെ ജീവനെടുത്തത്.

കൊന്നിട്ടും പകതീരാതെ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത വാക്കുകൾ കൊണ്ട് ധീരജിനെ കോൺഗ്രസ് നേതൃത്വമടക്കം പിന്നെയും അധിക്ഷേപിച്ചുകൊണ്ടിരുന്നു. അരുംകൊലയ്ക്ക് കൂട്ടുനിന്ന കൊലപാതകികളെ സംരക്ഷിക്കുകയും യാതൊരു ലജ്ജയും ഇല്ലാതെ അവരുടെ അഖിലേന്ത്യാ റാലിയിൽ അടക്കം മുൻനിരയിൽ നിർത്തുകയും ചെയ്തു.

കോൺഗ്രസിന്റെ ഇറച്ചിക്കൊതിയുടെ രാഷ്ട്രീയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരുടെ വിദ്യാർത്ഥി സംഘടനയുടെ കെെകളിലും നിരവധി മനുഷ്യരെ കൊന്നൊടുക്കിയ ചോരക്കറ പറ്റിപ്പിടിച്ചിരിക്കുന്നു. ആ അപരിഷ്കൃത രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞാണ് കേരളത്തിലെ വിദ്യാർത്ഥി സമൂഹം എസ്എഫ്ഐയോടൊപ്പം പുരോഗമനപക്ഷത്ത് അണിനിരന്നത്. സഖാവ് ധീരജിന്റെ ഓർമ്മകൾ പുരോഗമന- വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വരുംകാല പോരാട്ടങ്ങൾക്ക് വഴിവിളക്കാവും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.