Skip to main content

ജനുവരി 10 - സ: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം

സഖാവ് ധീരജിന്റെ അനശ്വര രക്തസാക്ഷിത്വത്തിന് ഒരു വർഷം പൂർത്തിയാവുകയാണ്. പഠനവും പോരാട്ടവും സമരമാർഗ്ഗമാക്കിയ എസ്എഫ്ഐയുടെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാൻ തുനിഞ്ഞ കോൺഗ്രസ് ഭീകരതയാണ് സഖാവ് ധീരജിന്റെ ജീവനെടുത്തത്.

കൊന്നിട്ടും പകതീരാതെ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത വാക്കുകൾ കൊണ്ട് ധീരജിനെ കോൺഗ്രസ് നേതൃത്വമടക്കം പിന്നെയും അധിക്ഷേപിച്ചുകൊണ്ടിരുന്നു. അരുംകൊലയ്ക്ക് കൂട്ടുനിന്ന കൊലപാതകികളെ സംരക്ഷിക്കുകയും യാതൊരു ലജ്ജയും ഇല്ലാതെ അവരുടെ അഖിലേന്ത്യാ റാലിയിൽ അടക്കം മുൻനിരയിൽ നിർത്തുകയും ചെയ്തു.

കോൺഗ്രസിന്റെ ഇറച്ചിക്കൊതിയുടെ രാഷ്ട്രീയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരുടെ വിദ്യാർത്ഥി സംഘടനയുടെ കെെകളിലും നിരവധി മനുഷ്യരെ കൊന്നൊടുക്കിയ ചോരക്കറ പറ്റിപ്പിടിച്ചിരിക്കുന്നു. ആ അപരിഷ്കൃത രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞാണ് കേരളത്തിലെ വിദ്യാർത്ഥി സമൂഹം എസ്എഫ്ഐയോടൊപ്പം പുരോഗമനപക്ഷത്ത് അണിനിരന്നത്. സഖാവ് ധീരജിന്റെ ഓർമ്മകൾ പുരോഗമന- വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വരുംകാല പോരാട്ടങ്ങൾക്ക് വഴിവിളക്കാവും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.